തൃശൂർ: ലോകായുക്തയെ കഴുത്തുഞെരിച്ച് കൊല്ലാനുമുള്ള നിയമ ഭേദഗതി നിയമവാഴ്ചയുടെ മരണമണി മുഴക്കുന്നതാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. ലോകായുക്ത അന്വേഷണത്തിൽ മന്ത്രിമാർ കുറ്റക്കാരാണെന്ന് കണ്ടാൽ മുഖ്യമന്ത്രിക്ക് ഇടപെടാമെന്ന അസംബന്ധ നാടകമാണ് പിണറായി സർക്കാർ നടത്തുന്നതെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി. പ്രളയഫണ്ട് ക്രമക്കേടിൽ മുഖ്യമന്ത്രിക്കെതിരെ ലോകായുക്തയുടെ അന്വേഷണം വരുന്നത് മുന്നിൽ കണ്ടാണ് ഈ നീക്കം. ഗവർണർക്കെതിരെ ഗൂഢാലോചന നടത്തിയ സംഭവത്തിൽ യാതൊരു അന്വേഷണവും ആവശ്യമില്ലെന്ന് പറയുന്ന സർക്കാരിൽ നിന്ന് പിന്നെ ആർക്കാണ് നീതി ലഭിക്കുകയെന്നും കെ. സുരേന്ദ്രൻ ചോദിച്ചു. കെ.ടി.ജലീൽ നടത്തിയ രാജ്യദ്രോഹനടപടിയിൽ കോടതി ആവശ്യപ്പെട്ടിട്ടും കേസെടുക്കാൻ തയ്യാറാകുന്നില്ല. അതു കൊണ്ട് തന്നെ അദ്ദേഹത്തിനെതിരെയുള്ള പ്രതിഷേധം ശക്തമാക്കും. പ്രതിപക്ഷ നേതാവിന്റെത് സ്ഥിരതയില്ലാത്ത നിലപാടാണ്. വിഴിഞ്ഞം പദ്ധതിക്ക് എതിരല്ല. എന്നാൽ അവിടത്തെ ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുത്തിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടെന്നും സുരേന്ദ്രൻ പറഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാർ, സെക്രട്ടറി എ.നാഗേഷ്, ജില്ലാ പ്രസിഡന്റ് അഡ്വ.കെ.കെ.അനീഷ് കുമാർ, കെ.ആർ.ഹരി എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |