തിരുവനന്തപുരം: പുതിയ ആശയങ്ങൾ സ്വായത്തമാക്കി ഭരണവേഗം കൂട്ടിയ സ്ഥാപനങ്ങൾക്കുള്ള സംസ്ഥാന പുരസ്ക്കാരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുടെ അണിയറ പ്രവർത്തകർക്ക് . അപേക്ഷ ലഭിച്ച് 100 മണിക്കൂറിനുള്ളിൽ തുക അക്കൗണ്ടിലേക്ക് കൈമാറിയ മികവാണ് 2018ലെ അവാർഡിനർഹമാക്കിയത്.
മുഖ്യമന്ത്രിയുടെ കമ്പ്യൂട്ടർ സെൽ ജോയിന്റ് സെക്രട്ടറി റോബർട്ട് ഫ്രാൻസിസ്, സെക്ഷൻ ഓഫീസർമാരായ സാജിദ് എം, ദീപേഷ് കെ. കെ. എന്നിവർ ഇന്നലെ നടന്ന ചടങ്ങിൽ മുഖ്യമന്ത്രിയിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങി. 5 ലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്ക്കാരം.2016 ജൂണിൽ സ്ഥാപിതമായ സി.എം.ഒ പോർട്ടൽ സംസ്ഥാനത്തെ പതിനായിരത്തിലധികം ഓഫീസുകളുമായും 3500 ലധികം വരുന്ന അക്ഷയ കേന്ദ്രങ്ങളുമായും ബന്ധിപ്പിച്ചിട്ടുണ്ട്. ദുരിതാശ്വാസനിധിയിൽ നിന്ന് ധനസഹായത്തിന് അക്ഷയകേന്ദ്രങ്ങൾ വഴി അപേക്ഷിക്കാം.ഇത് നേരിട്ട് വില്ലേജ് ഓഫീസിലെത്തും.ന്യൂനതയുണ്ടെങ്കിൽ പരിഹരിച്ച് തഹസിൽദാർക്കും അവിടെനിന്ന് കളക്ടർക്കും കൈമാറാനാകും. അപേക്ഷ സമർപ്പിക്കുന്നതു മുതൽ ധനസഹായം കൈമാറുന്നത് വരെയുളള നടപടി ക്രമങ്ങൾ പൂർണ്ണമായും ഓൺലൈനിലൂടെയാണ് .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |