അഹമ്മദാബാദ്: കാൽനട യാത്രക്കാർക്കും സൈക്കിൾ സവാരിക്കാർക്കുമായി സബർമതി നദിയ്ക്ക് കുറുകെ നിർമ്മിച്ച 300 മീറ്റർ നീളമുള്ള അടൽ പാലം പ്രധാനമന്ത്രി നരേന്ദ്ര മോദി അഹമ്മദാബാദിൽ ഉദ്ഘാടനം ചെയ്തു. മുൻ പ്രധാന മന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ സ്മരണാർത്ഥമാണ് പാലം നാടിന് സമർപ്പിച്ചതെന്ന് മോദി പറഞ്ഞു.
പ്രധാന മന്ത്രിയോടൊപ്പം ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ, ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ സി.ആർ.പാട്ടീൽ എന്നിവരും പങ്കെടുത്തു. സബർമതിയുടെ ഇരു കരകളെയും ബന്ധിപ്പിക്കുന്നതിന് പുറമെ പാലത്തിന്റെ ഡിസൈൻ കാണുമ്പോൾ കൈറ്റ് ഫെസ്റ്റിവലാണ് മനസ്സിലേക്ക് ഓടിയെത്തുന്നതെന്ന് മോദി പറഞ്ഞു. അത്രയും ആകർഷകമായ രൂപകല്പനയാണ് പാലത്തിന്റേതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
2,600 മെട്രിക് ടൺ സ്റ്റീൽ പൈപ്പുകളാണ് പാലത്തിന്റെ നിർമ്മാണത്തിന് ഉപയോഗിച്ചിട്ടുള്ളത്. കാൽനടയാത്രക്കാർക്കും സൈക്കിൾ സവാരിക്കാരുടെയും കാഴ്ച സുഗമമാക്കാൻ മുന്നൂറ് മീറ്ററോളം എൽ.ഇ.ഡി ലൈറ്രുകളും സ്ഥാപിച്ചിട്ടുണ്ട്. സബർമതി നദീതീരത്തിന്റെ പശ്ചിമഭാഗത്തുള്ള ഫ്ലവർഗാർഡനുമായും പാലം ബന്ധിപ്പിക്കുന്നുണ്ട്. ഇത് സഞ്ചാരികളെ ഏറെ ആകർഷിക്കുമെന്ന് ഉറപ്പ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |