പത്തനംതിട്ട : ഓണ സൗജന്യക്കിറ്റുകളിൽ 101,970 കാർഡുകളിൽ നിന്ന് 39,985 കുടുബത്തിന് കിറ്റ് കൈമാറി സപ്ലൈകോ. ജില്ലയിൽ ആകെ 3,58,269 ലക്ഷം ഭക്ഷ്യസാധനക്കിറ്റുകളാണ് വിതരണം ചെയ്യുന്നത്. തുണി സഞ്ചിയടക്കം പതിനാല് ഇനം അടങ്ങിയ കിറ്റുകളാണ് ഒരുങ്ങുന്നത്. ആദ്യഘട്ടത്തിൽ എ.എ.വൈ കാർഡുകൾക്കാണ് കിറ്റുകൾ വിതരണം ചെയ്തത്. ചിലയിടങ്ങളിൽ ഇ - പോസ് സെർവർ തകരാറിലാകുന്നതിനാൽ വിതരണം തടസപ്പെടുന്നുണ്ട്. ബയോമെട്രിക് സംവിധാനം തകരാറിലാകുമ്പോൾ ഒ.ടി.പി ഉപയോഗിച്ച് വിതരണം നടത്താൻ വ്യാപാരികൾ ശ്രമിക്കുന്നുണ്ടെങ്കിലും ലിങ്ക് ചെയ്ത മൊബൈൽ കൈവശമില്ലാത്തത് വലിയ ബുദ്ധിമുട്ടിലാക്കുന്നുണ്ട്.
"സാധനങ്ങൾ വില കുറച്ച് നൽകാനാണ് ഓണം ഫെയറുകൾ സംഘടിപ്പിക്കുന്നത്. ആളുകൾ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണം.
പത്തനംതിട്ട സപ്ലൈ ഓഫീസ് അധികൃതർ
അത്തം എത്തുമ്പോൾ
അത്തപ്പൂക്കളം ഒരുക്കാൻ വിപണിയിൽ പൂക്കളെത്തി. മഴയായതിനാൽ മുൻ വർഷങ്ങളിലേത് പോലുള്ള വലിയ വരവില്ലെന്ന് വ്യാപാരികൾ പറയുന്നു. മറ്റ് സംസ്ഥാനങ്ങളിൽ നിന്നാണ് ജില്ലയിലേക്ക് പൂക്കൾ എത്തുന്നത്. ഹൊസൂർ, ഡിണ്ടിഗൽ, തെങ്കാശി, താരാവാടി, ശങ്കരൻകോവിൽ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് പൂക്കളെത്തുന്നത്. മഴയായതിനാൽ വേഗത്തിൽ പൂക്കൾ അഴുകിപോകുന്നത് കൊണ്ട് പലരും കയറ്റി അയയ്ക്കാൻ മടിക്കുകയാണ്. പൂക്കളമിടാൻ നിരവധിപേർ പൂക്കൾ വാങ്ങി ഉപയോഗിക്കാറുണ്ട്. മുല്ലപ്പൂവിന് കിലോയ്ക്ക് 900 രൂപയും ബന്തിയ്ക്ക് 250 രൂപയുമാണ്. വാടാമല്ലിയ്ക്ക് 200 രൂപയാണ് വിപണി വില.
പൂക്കളുടെ വില (കി.ഗ്രാം)
വാടാമല്ലി : 200 രൂപ
ബന്തി : 80രൂപ
റോസ് : 250രൂപ
അരളി : 250രൂപ
മുല്ല : 900 (ഒരു മുഴം 40 രൂപ)
ജമന്തി : 240 രൂപ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |