SignIn
Kerala Kaumudi Online
Friday, 19 April 2024 6.48 PM IST

പൂവണി​ഞ്ഞ് ഓണവി​പണി​

flower
പൂവണി​ഞ്ഞ് ഓണവി​പണി​

കൊച്ചി: ഒരു മുഴം മുല്ലപ്പൂവിന് വില 30, അരളി കിലോ 200, വെള്ള ജമന്തിക്കാണേൽ കിലോ 300... വില കേട്ട് മൂക്കത്ത് വിരൽ വയ്ക്കുമെങ്കിലും അത്തപ്പൂക്കളം ഒരുക്കാതെ എന്ത് ഓണമല്ലേ. കൊവിഡ് മഹാമാരിയുടെ അടച്ചിടലുകളില്ലാത്തെ എത്തുന്ന ഓണക്കാലം കെങ്കേമമാക്കാൻ തയ്യാറെടുക്കുന്ന മലയാളിക്കായി നാടൊട്ടുക്കും പൂ വിപണി സജീവമായിക്കഴിഞ്ഞു. വരും ദിവസങ്ങളിൽ ടൺ കണക്കിന് പൂക്കൾ കൊച്ചിയിലേക്കെത്തും. ഇക്കുറി വില അല്പം കൂടുതലാണെന്ന് കോയമ്പത്തൂർ സ്വദേശിനിയും വർഷങ്ങളായി എറണാകുളത്ത് പൂക്കച്ചവടം നടത്തുന്ന തങ്കമ്മ പറയുന്നു.

പതിവു പോലെ തന്നെ തമിഴ്‌നാട്ടിൽ നിന്നാണ് പൂക്കൾ എത്തിയിട്ടുള്ളത്. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ കുടുംബശ്രീയുടെയും മറ്റും നേതൃത്വത്തിൽ പൂ കൃഷി നടത്തുന്നുണ്ടെങ്കിലും ഓണത്തിന് ഇവ തികയില്ല. എറണാകുളം നഗരത്തിൽ നോർത്ത്, സൗത്ത് ജംഗ്ഷനുകൾ കേന്ദ്രീകരിച്ചാണ് പൂ വിപണി. തമിഴ്‌നാട്ടുകാരാണ് പ്രധാന കച്ചവടക്കാരെങ്കിലും തദ്ദേശീയരും പൂ വില്പനയുമായി എത്തിയിട്ടുണ്ട്.

അതിർത്തി കടന്നെത്തുന്ന വസന്തം
ഓണം കേരളത്തിൽ മാത്രമല്ല, തമിഴ്‌നാട്ടിലും ഉത്സവമാണ്. തമിഴ്‌നാട്ടിൽ ഏറ്റവുമധികം കച്ചവടം നടക്കുന്നത് കേരളത്തിൽ ഓണമെത്തുമ്പോഴാണ്. അതിർത്തി ജില്ലകളിലെ പൂ പാടങ്ങളിലും ഇക്കാലത്ത് കൊയ്ത്തുത്സവമാണ്. ആറ് മാസം മുമ്പേ ഓണവിപണി ലക്ഷ്യമിട്ട് തമിഴ്‌നാട്ടിൽ പൂ കൃഷി തുടങ്ങിയിരുന്നു. നിലം ഒരുക്കി കഴിഞ്ഞാൽ ഓരോ ചെടിയും വളർന്നു വരാനുള്ള സമയം കണക്കാക്കിയാണ് വിത്ത് വിതയ്ക്കുന്നത്. ഓണമെത്തുന്നതോടെ പൂക്കൾ കൂട്ടത്തോടെ വിരിയും. പിന്നീട് ഇവ മാർക്കറ്റിലേക്ക് എത്തുകയായി.


മണവും ഗുണവും പോകാതെ

പൂക്കൾ പാകമായാൽ അവ കേരളത്തിൽ എത്തിക്കുക എന്ന ശ്രമകരമായ ജോലിയാണ് കച്ചവടക്കാർക്കും ഇടനിലക്കാർക്കുമുള്ളത്. വേഗത്തിൽ വാടി പോകാത്ത ജമന്തി, വാടാമല്ലി, എവർ ഗ്രീൻ തുടങ്ങിയവ അനായാസം കയറ്റി അയക്കാമെങ്കിലും റോസ്, മുല്ല തുടങ്ങിയ പൂക്കൾ യഥാസമയം കേരളത്തിലെത്തിക്കാനായില്ലെങ്കിൽ പൂക്കൾ നഷ്ടമായി പോകും. ചെടിയിൽ നിന്നും അറുത്തു മാറ്റിയാൽ പൂക്കൾ വാടാതിരിക്കാൻ ചില്ലറ പൊടിക്കൈകളും കച്ചവടക്കാർ പ്രയോഗിക്കാറുണ്ട്.


ജമന്തിയാണ് താരം

വിവിധ തരം പൂക്കൾ വിപണിയിൽ എത്തിയെങ്കിലും ജമന്തി പൂക്കൾക്കാണ് കൂടുതൽ. ആവശ്യക്കാർ കൂടുതലുള്ളതാണ് ജമന്തിപ്പൂക്കളൂടെ വരവ് കൂടാൻ കാരണം. വെള്ള, മഞ്ഞ ജമന്തികൾക്കൊപ്പം കോൽ ജമന്തിയും മാർക്കറ്റിലെത്തിയിട്ടുണ്ട്. തുമ്പ, താമര, അരളി, വാടാമല്ലി തുടങ്ങിയ പൂക്കൾക്കും സ്റ്റോക്കുണ്ട്.

 വില ഇങ്ങനെ

വെള്ള ജമന്തി​... 300
മഞ്ഞ ജമന്തി... 300
വാടാമല്ലി ... 200
കോൽ ജമന്തി... 300
അരളി ... 200
ആസ്ട്രിൻ... 300
ബന്തി​... 100
മഞ്ഞ ബന്തി... 100
ആസ്ടിൻ കെട്ട്... 400
റോസ് ... 300
ഡാലിയ ...10(ഒരെണ്ണം )
മുല്ലപ്പൂ ...30(ഒരു മുഴം)
താമര... 20 (ഒരെണ്ണം )
എവർഗ്രീൻ ...150(ഒരു കെട്ട്)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.