പത്തനംതിട്ട: ഭർത്താവിൽ നിന്ന് വേർപെട്ട് മറ്റൊരാളുമായി താമസിക്കുന്ന അടൂർ സ്വദേശിയായ സ്ത്രീക്ക് രണ്ടാമതുണ്ടായ മാസങ്ങൾ മാത്രം പ്രായമായ കുട്ടിയെ വില്പന നടത്തിയെന്ന സംശയത്തെ തുടർന്ന് ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റി അന്വേഷണത്തിന് ഉത്തരവിട്ടതായി ചെയർമാൻ അഡ്വ. എൻ.രാജീവ് അറിയിച്ചു. അടൂർ പൊലീസിന് ഇതുസംബന്ധിച്ച് നിർദേശം നൽകി. സ്ത്രീക്ക് ആദ്യ വിവാഹത്തിലുണ്ടായ നാലുവയസുകാരനായ മകന്റെ കൈ രണ്ടാനച്ഛൻ തല്ലിയൊടിച്ചെന്ന സംഭവത്തിലും അന്വേഷണത്തിന് ഉത്തരവിട്ടു.
ആദ്യവിവാഹത്തിൽ ജനിച്ച നാലു വയസുള്ള കുട്ടിയെ അമ്മയോടെപ്പം ഉള്ളയാൾ ദേഹോപദ്രവം ഏല്പിച്ചതിൽ കൈയ്ക്ക് ഒടിവ് സംഭവിച്ച് പ്ലാസ്റ്റർ ഇട്ടിരിക്കുകയാണെന്ന വിവരം സി.ഡബ്ല്യു.സിക്ക് ലഭിച്ചിരുന്നു.
വിറ്റെന്നു സംശയിക്കുന്ന ഇളയ കുട്ടിയെ വളർത്തുവാനായി കൊല്ലത്തുള്ള സഹോദരിയെ ഏല്പിച്ചിരിക്കുകയാണെന്ന മറുപടിയാണ് സ്ത്രീക്കൊപ്പം താമസിക്കുന്നയാൾ പറഞ്ഞത്. ഇരുവരോടും നിയമപരമായി വിവാഹിതരാണോ എന്നത് ഉൾപെടെയുള്ള കാര്യങ്ങൾ ചോദിച്ചപ്പോൾ വ്യത്യസ്തമായ മറുപടികളാണ് നൽകിയത്. പരിക്ക് പറ്റിയ കുട്ടി കഴിഞ്ഞത് വൃത്തിഹീനവും മതിയായ ഭക്ഷണവും കിട്ടാത്ത ചുറ്റുപാടിലായിരുന്നു. മർദ്ദനമേറ്റ കുട്ടിയെ സി.ഡിബ്ള്യു.സിയെ ഏൽപ്പിക്കണമെന്ന് പൊലീസിന് നിർദേശം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |