തൊടുപുഴ: നരേന്ദ്രമോദിയുടെ ശൈലിയിൽ ഏകാധിപത്യ ഭരണമാണ് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്നതെന്ന് സി.പി.ഐ ഇടുക്കി ജില്ലാ സമ്മേളനത്തിൽ വിമർശനം. പൊലീസിനെ പാർട്ടി പ്രവർത്തകരെ പോലെ ഉപയോഗിക്കുന്നെന്നും സി.പി.ഐ നേതാക്കൾക്ക് പൊലീസ് സ്റ്റേഷനിൽ പുല്ലുവിലയാണെന്നും പ്രതിനിധികൾ പറഞ്ഞു. ഭൂപ്രശ്‌നങ്ങൾ പരിഹരിക്കുന്നില്ലെന്നും ജില്ലാ പാർട്ടിയെ പ്രതിസന്ധിയിലാക്കുന്ന ഇടപെടലുകൾ നടത്തുന്നെന്നും റവന്യൂ വകുപ്പിനെതിരെ ആക്ഷേപമുയർന്നു. രവീന്ദ്രൻ പട്ടയം റദ്ദാക്കിയ നടപടി ശരിയായില്ല. 45 ദിവസം കൊണ്ട് നടപടിക്രമം പൂർത്തിയാക്കുമെന്ന് പറഞ്ഞിട്ട് 539 പട്ടയങ്ങളിൽ 334 എണ്ണം മാത്രമാണ് പരിശോധിച്ചത്. 29 വർഷങ്ങൾക്ക് മുമ്പ് കൊടുത്ത പട്ടയത്തിന് വീണ്ടും അപേക്ഷ നൽകേണ്ടി വരുന്നത് കർഷകദ്രോഹ നടപടിയാണ്. പന്നിയാർക്കുട്ടി,കല്ലാർക്കുട്ടി,അയ്യപ്പൻകോവിൽ പ്രദേശങ്ങളിൽ ഇതുവരെ പട്ടയം നൽകിയിട്ടില്ല. ഭക്ഷ്യ വകുപ്പിനെതിരെയും വിമർശനമുണ്ടായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |