തിരുവനന്തപുരം: അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചിത്ര മേളയുടെ നാലാം ദിവസമായ ഇന്ന് ഓസ്‌കാർ അവാർഡ് ജേതാവ് എ.ആർ. റഹ്മാൻ അവതരിപ്പിക്കുന്ന പ്രത്യേക പാക്കേജ് ഐ ടൈൽസ് പ്രദർശിപ്പിക്കും. ഐ ഫോൺ ഉപയോഗിച്ച് സ്ത്രീകൾ നിർമ്മിച്ച അഞ്ചുസിനിമകളാണ് തിരശീലയിലെത്തുന്നത്. വിഖ്യാത ഇറാനിയൻ സംവിധായകൻ മൊഹ്‌സെൻ മമൽബഫിന്റെ മേൽനോട്ടത്തിലാണ് ചിത്രങ്ങൾ നിർമ്മിച്ചിരിക്കുന്നത്.
മഹാരാഷ്ട്രയിലെ ലവണി നർത്തകരുടെ ആത്മസംഘർഷങ്ങളും പ്രതീക്ഷകളും പ്രമേയമാക്കുന്നതാണ് ഈ വിഭാഗത്തിലെ രാജശ്രീ ദേശ് പാണ്ഡെയുടെ ഡിസ്റ്റോർറ്റഡ് മിറേഴ്സ്. സവിതാ സിംഗ് ചിത്രം മൽബറി, പൂജ ശ്യാം പ്രഭാതിന്റെ വൈ മാ, മധുമിതാ വേണുഗോപാലിന്റെ സ്‌പെയ്സസ്, കുട്ടി രേവതി ചിത്രം അകമുകം എന്നിവയാണ് ഈ വിഭാഗത്തിലെ ചിത്രങ്ങൾ. എ.ആർ. റഹ്മാനാണ് ചിത്രങ്ങൾ പരിചയപ്പെടുത്തുന്നത്. രാവിലെ 11.15ന് നിള തിയേറ്ററിലാണ് ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നത്. യുക്രെയിൻ യുദ്ധക്കാഴ്ചകളും യുദ്ധ സാഹചര്യം സൃഷ്ടിക്കുന്ന ഭീതിയും പ്രമേയമാക്കിയ മാരിയുപോളിസ്, ട്രെഞ്ചസ് എന്നിവ ഉൾപ്പെടെ 57 ചിത്രങ്ങളാണ് ഇന്ന് പ്രദർശിപ്പിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |