തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണൻ മികച്ച സഖാവെന്ന് ഇന്നലെ സി.പി.എം സംസ്ഥാനകമ്മിറ്റി യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകീർത്തിച്ചു.
ആരോഗ്യം വക വയ്ക്കാതെ പാർട്ടിക്കു വേണ്ടി അക്ഷീണം പ്രയത്നിച്ച അദ്ദേഹം തൃക്കാക്കര ഉപ തിരഞ്ഞെടുപ്പിലും സജീവമായി നിന്നു. ഇപ്പോൾ പ്രധാനം ആ സഖാവിന്റെ ആരോഗ്യമാണെന്നും പിണറായി ഓർമ്മിപ്പിച്ചു. അദ്ദേഹത്തിന് സെക്രട്ടറി പദമൊഴിയാൻ അനുമതി നൽകുന്നതായി വ്യക്തമാക്കിയ
മുഖ്യമന്ത്രി, പകരം ഗോവിന്ദന്റെ പേര് നിർദ്ദേശച്ചു. ഇന്ന് ഉച്ചയോടെയാണ് കോടിയേരിയെ വിദഗ്ദ്ധചികിത്സയ്ക്കായി ചെന്നൈക്ക് കൊണ്ടുപോകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |