SignIn
Kerala Kaumudi Online
Thursday, 25 April 2024 2.24 PM IST

സന്ദർശകർക്ക് മുന്നിൽ അക്ഷരചരിത്രവുമായി ഗുണ്ടർട്ട് ബംഗ്ലാവ്

gundert
ഗുണ്ടർട്ട് ബംഗ്ളാവ്

തലശ്ശേരി:ഡോ.ഹെർമ്മൻ ഗുണ്ടർട്ട് രണ്ട് ദശാബ്ദക്കാലം താമസിച്ച നിട്ടൂർ ഇല്ലിക്കുന്നിലെ ഗുണ്ടർട്ട് ബംഗ്ലാവ് കഴിഞ്ഞ ദിവസം സന്ദർശകർക്കായി തുറന്നു നൽകി. ചരിത്രാന്വേഷികൾക്കും വിനോദസഞ്ചാരികൾക്കും ഇല്ലിക്കുന്നിലെ ഈ ബംഗ്ളാവ് ഇനി മുതൽ തീർത്ഥാടനകേന്ദ്രമായി മാറും.

മതപ്രചാരണത്തിനെത്തി മലയാള ഭാഷയ്ക്ക് അമൂല്യ സംഭാവന നൽകിയ ക്രിസ്ത്യൻ മിഷണറി ഡോ.ഹെർമൻ ഗുണ്ടർട്ടിന്റെ പേരിൽ ഇല്ലിക്കുന്നിൽ ഒരുക്കിയ ഡോ.ഹെർമൻ ഗുണ്ടർട്ട് മ്യൂസിയത്തിൽ കഴിഞ്ഞ ദിവസം മുതലാണ് പൊതു ജനങ്ങൾക്ക് പ്രവേശനം അനുവദിച്ചത്. ചൊവ്വ മുതൽ ഞായർ വരെ രാവിലെ പത്തു മുതൽ അഞ്ചുവരെയാണ് പ്രവേശന സമയം. തിങ്കൾ അവധിയാണ്. മുതിർന്നവർക്ക് അൻപതു രൂപയും മുതിർന്ന പൗരൻമാർക്ക് 25 രൂപയും വിദ്യാർത്ഥികൾക്ക് ഇരുപതു രൂപയുമാണ് പ്രവേശനനിരക്ക്.അഞ്ചു വയസുവരെയുള്ളവർക്കും സ്‌പെഷ്യൽ സ്‌കൂൾ കുട്ടികൾക്കും പ്രവേശനം സൗജന്യമാണ്.മലയാള ഭാഷയ്ക്ക് വഴികാട്ടിയായ ഗുണ്ടർട്ടിന്റെ പേരിൽ വിനോദ സഞ്ചാര വകുപ്പാണ് മ്യൂസിയം തയ്യാറാക്കിയത്.

ഗുണ്ടർട്ടിന്റെ ജീവിതകഥ പറഞ്ഞ് ടെല്ലിംഗ് മ്യൂസിയം

ഗുണ്ടർട്ടിന്റെ ജീവിതത്തെ എട്ടു ഭാഗങ്ങളായി തിരിച്ചാണ് ഗുണ്ടർട്ട് സ്റ്റോറി ടെല്ലിംഗ് മ്യൂസിയമുള്ളത്
ഡോ.ഹെർമൻ ഗുണ്ടർട്ട് ചിത്രപഥങ്ങളും ജീവിതവും,ഗുണ്ടർട്ട് ഭാഷയ്ക്കും സാഹിത്യത്തിനുമപ്പുറം,ഇന്നും ജീവിക്കുന്ന പ്രതിഭ,ഐതിഹാസിക രചനകളും പ്രസാധനവും,നിഘണ്ടുവും വ്യാകരണവും ഗുണ്ടർട്ട് മാതൃക,മഹാനായ വഴികാട്ടി,ഹെർമൻ ഹെസ്സെ ലൈബ്രറി,ജൂലി ഗുണ്ടർട്ട് ഹാൾ എന്നിവയാണ് മ്യൂസിയത്തിലുള്ളത്.
ചിത്രപഥങ്ങളും ജീവിതമെന്നതിൽ ഗുണ്ടർട്ടിന്റെ ജനനം,ജീവചരിത്രം,ഗുണ്ടർട്ട് പകർത്തിയെടുത്ത വട്ടെഴുത്ത്,
ജന്മസ്ഥലത്തിന്റെ1900ത്തിലെ ചിത്രം എന്നിവയാണ്.ഗുണ്ടർട്ട് ഇല്ലിക്കുന്നിൽ നിന്ന് പ്രസിദ്ധീകരിച്ച പത്രങ്ങളായ പശ്ചിമോദയം,രാജ്യസമാചാരം എന്നിവയും മ്യൂസിയത്തിലുണ്ട്. ഗുണ്ടർട്ടിന്റെ വിവിധ പ്രായത്തിലുള്ള ചിത്രങ്ങളുമുണ്ട്.
ബഹുഭാഷജ്ഞാനി,സാമൂഹിക പരിഷ്‌ക്കർത്താവ്,അമൂല്യഗ്രന്ഥ സമ്പാദകൻ,വിദ്യാഭ്യാസ വിചക്ഷണൻ,കർമനിരതനായ മിഷനറി,ചരിത്രകാരൻ,വ്യാകരണ പണ്ഡിതൻ,നിഘണ്ടു കർത്താവ്,ബഹുമുഖ പ്രതിഭ,ചിത്രകാരൻ,സംഗീതജ്ഞൻ എന്നീ നിലകളിൽ ഗുണ്ടർട്ടിനെ മ്യൂസിയം പരിചയപ്പെടുത്തുന്നു.വീഡിയോ പ്രദർശനം,ഡിജിറ്റൽ ബുക്ക്,ഗുണ്ടർട്ടിന്റെ യാത്രയുടെ ഭൂപടം,വിവിധകാലത്തുള്ള ഇല്ലിക്കുന്നിന്റെ ഛായാചിത്രം എന്നിവയും ഗുണ്ടർട്ടിന്റെ പ്രതിമയും മ്യൂസിയത്തിലുണ്ട്.മുളകൾ വളരുന്ന കുന്ന് എന്ന അർഥത്തിലാണ് സ്ഥലത്തിന് ഇല്ലിക്കുന്ന് എന്ന പേര് വന്നത്.ഗുണ്ടർട്ടിന്റെ ഭാര്യ ജൂലിയുടെ പേരിൽ ജൂലി ഗുണ്ടർട്ട് ഹാളുമുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.