ബംഗളൂരു : കർണ്ണാടകയിലെ ചിത്രദുർഗ മഠത്തിലെ അന്തേവാസികളായ രണ്ട് ഹൈസ്ക്കൂൾ വിദ്യാർത്ഥിനികളെ പീഡിപ്പിച്ചുവെന്ന കേസിൽ മഠാധിപതി ശിവമൂർത്തി മുരുക ശരണരുവിനെ പോക്സോ കേസിൽ മൈസൂരു പൊലീസ് അറസ്റ്റ് ചെയ്തു. മൈസൂരുവിലെ പ്രവർത്തിക്കുന്ന എൻ.ജി.ഒ ആയ ഓടനാടി സേവാ സംസ്തെയിലെത്തിയപ്പോഴാണ് കുട്ടികൾ പീഡനവിവരത്തെക്കുറിച്ച് പറഞ്ഞത്. ലൈംഗിക ചൂഷണത്തിനിരയാകുന്നവർക്കായി പ്രവർത്തിക്കുന്ന സ്ഥാപനമാണിത്.
ഹോസ്റ്റൽ വാർഡന്റെയും മറ്റ് മൂന്നുപേരുടെ സഹായത്തോട് കൂടിയാണ് മഠാധിപതി പീഡിപ്പിച്ചെന്നാണ് മൈസൂരു ജില്ലാ ശിശുക്ഷേമ സമിതിയിൽ കുട്ടികൾ മൊഴി നൽകിയത്. എന്നാൽ തനിക്കെതിരായി നടക്കുന്ന ഗൂഢാലോചനയുടെ ഭാഗമാണ് കേസെന്ന് അറസ്റ്റിലായ മഠാധിപതി പ്രതികരിച്ചു. കേസിൽ ഹോസ്റ്റൽ വാർഡനുൾപ്പെടെ അഞ്ചുപേർക്കെതിരെയാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
നിലവിൽ അന്വേഷണം നടന്നുകൊണ്ടിരിക്കുന്ന കേസിനെ കുറിച്ച് അഭിപ്രായം പറയുന്നത് ഉചിതമല്ലെന്നും കേസ് അന്വേഷണത്തിനൊടുവിൽ സത്യം പുറത്തു വരുമെന്നും കർണ്ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പ്രതികരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |