തൃശൂർ: ജില്ലയിൽ സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലെ ഒ.പി സമയം ഇനി മുതൽ വൈകിട്ട് ആറുവരെയാകുംയ കളക്ടർ ഹരിത വി. കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ജില്ലാ വികസന സമിതി യോഗത്തിലാണ് തീരുമാനം. കൊവിഡ് കാരണം സി.എച്ച്.സികളിൽ ഒ.പി ആറ് മണി വരെ പ്രവർത്തിച്ചിരുന്നില്ല.
വികസന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന കേസുകൾ എത്രയും പെട്ടെന്ന് തീർപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് എം.എൽ.എമാർ ആവശ്യപ്പെട്ടു. ഇത്തരത്തിലുള്ള എല്ലാ കേസുകളും അടുത്ത സ്യൂട്ട് കോൺഫറൻസിൽ അവലോകനം ചെയ്യണമെന്നും ഇവയുടെ നിലവിലെ സ്ഥിതി അടുത്ത ജില്ലാ വികസന സമിതി യോഗത്തിൽ അറിയിക്കണം.
റവന്യൂ, വഖഫ് ഭൂമികളിൽ വലിയ തോതിലുള്ള കൈയ്യേറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് എം.എൽ.എമാർ യോഗത്തിൽ അറിയിച്ചു. ഈ പ്രവണത ഇല്ലാതാക്കാനുള്ള നടപടികൾ സ്വീകരിക്കണം. തഹസിൽദാർമാർ, സർവേയർമാർ എന്നിവരുടെ നേതൃത്വത്തിൽ കൈയ്യേറ്റം ഉടനടി ഒഴിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും.
ലൈഫ് മിഷൻ പദ്ധതി പ്രകാരം ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, പഞ്ചായത്ത് എന്നിവയുടെ വിഹിതം ഉപയോഗിച്ച് ഓരോ പഞ്ചായത്തിലും എത്ര വീട് കൊടുക്കാം എന്ന ലിസ്റ്റ് സെപ്തംബർ ആറിനകം ലഭ്യമാക്കണം. എം.എൽ.എമാരായ പി. ബാലചന്ദ്രൻ, ഇ.ടി. ടൈസൺ, എൻ.കെ. അക്ബർ, സേവ്യർ ചിറ്റിലപ്പള്ളി, കെ.കെ. രാമചന്ദ്രൻ, ജില്ലാ പ്ലാനിംഗ് ഓഫീസർ എൻ.കെ. ശ്രീലത എന്നിവർ പങ്കെടുത്തു.
യോഗത്തിലെ മറ്റ് തീരുമാനങ്ങൾ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |