അബുദാബി : കുതിച്ചുയർന്ന് വിമാനടിക്കറ്റ് നിരക്ക് തിരിച്ചടിയായത് ഗൾഫിലേക്ക് മടങ്ങാനിരുന്ന പ്രവാസികൾക്ക്. ഗൾഫിൽ സ്കൂളുകൾ തുറന്നതോടെ തിരികെ മടങ്ങുന്ന പ്രവാസി കുടുംബങ്ങളെയാണ് ടിക്കറ്റ് നിരക്കിലെ വർദ്ധന ആശങ്കയിലാക്കിയത്. വേനൽ അവധിക്ക് സ്കൂളുകൾ അടച്ചതോടെ വൺവേ ടിക്കറ്റ് എടുത്ത് നാട്ടിലെത്തിയവരാണ് ബുദ്ധിമുട്ട് അനുഭവിക്കുന്നത്. ഒരാൾക്ക് 40000 രൂപയ്ക്ക് മുകളിലാണ് യു.എ.ഇയിലേക്കുള്ള വൺവേ ടിക്കറ്റ് നിരക്ക്. നാലംഗ കുടുംബത്തിന് ദുബായിലേക്ക് മടങ്ങുന്നതിന് 1.6 ലക്ഷം മുതൽ 3.5 ലക്ഷം വരെയാകും. അബുദാബിയിലേക്ക് 5000 രൂപ മുതൽ 10000 രൂപ വരെ നിരക്ക് വർദ്ധിക്കും.
നേരിട്ടുള്ള വിമാനങ്ങളിൽ സീറ്റ് ഒഴിവില്ലാത്തതിനാൽ യു.എ.ഇയിലേക്ക് മടങ്ങുന്നതിന് കണക്ഷൻ ഫ്ലൈറ്റുകളെ ആശ്രയിക്കുന്നവർക്കും നിരക്ക് വർദ്ധന തിരിച്ചടിയായി. കുവൈറ്റിലേക്ക് 52000 രൂപയും ഖത്തർ, മസ്കറ്റ് എന്നിവിടങ്ങളിലേക്ക് ഒരാൾക്ക് 35000 രൂപയും ബഹ്റൈനിലേക്ക് ഒരാൾക്ക് 44000 രൂപയ്ക്ക് മുകളിലുമാകും നിരക്ക്, റിയാദിലേക്ക് 50000 രൂപയാണ് നിരക്ക്. സെപ്തംബർ പകുതിയോടെ ടിക്കറ്റ് നിരക്ക് കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |