ബിലാസ്പൂർ: ഭർത്താവിന്റെ ഓഫീസിലെത്തി ഭാര്യ അയാളെ അധിക്ഷേപിക്കുന്നത് ക്രൂരതയാണെന്ന് ഛത്തിസ്ഗഡ് കോടതി. റായ്പൂർ കുടുംബ കോടതിയിൽ ഇതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെയായിരുന്നു കോടതിയുടെ പരാമർശം. കേസിൽ ദമ്പതികൾക്ക് കോടതി വിവാഹമോചനത്തിന് അനുമതി നൽകി.
ജസ്റ്റിസ് ഗൗതം ബാദുരി, രാധാകിഷൻ അഗ്രവാൾ എന്നിവരുടെ ഡിവിഷണൽ ബെഞ്ചാണ് ഇത്തരമൊരു വിധി പ്രസ്താവിച്ചത്. ധംതാരി ജില്ലയിലെ മുപ്പത്തിരണ്ടുകാരനായ യുവാവ് റായ്പൂർ സ്വദേശി വിധവയായ മുപ്പത്തിനാലുകാരിയെ വിവാഹം ചെയ്തിരുന്നു. ഭർത്താവ് സ്വന്തം വീട്ടിൽ പോകുന്നതും അവരെ കാണുന്നതും ഭാര്യ എതിർത്തിരുന്നു. ഭാര്യയുമായി പൊരുത്തപ്പെടാനാകാത്തതോടെയാണ് യുവാവ് വിവാഹമോചനത്തിനായി കോടതിയെ സമീപിച്ചത്.
2019 ഡിസംബറിൽ യുവാവിന്റെ അപേക്ഷയിന്മേൽ കോടതി വിവാഹമോചനത്തിന് അനുമതി നൽകിയെങ്കിലും ഇതിനെതിരെ ഭാര്യ ഹൈക്കോടതിയെ സമീപിച്ചു. ഭർത്താവിനെ വ്യക്തിഹത്യ ചെയ്യാനായി യുവതി ഓഫീസിലെത്തുകയും എല്ലാവരുടെയും മുന്നിൽ വച്ച് അധിക്ഷേപിക്കുകയും ഭർത്താവിനെ ട്രാൻസ്ഫർ ചെയ്യാനായി മുഖ്യമന്ത്രിയ്ക്ക് കത്തെഴുതിയതായും കോടതിയിൽ തെളിഞ്ഞു. പിന്നാലെയായിരുന്നു കോടതിയുടെ വിധി പ്രസ്താവന.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |