പത്തനംതിട്ട : ഓണം വിപണി ലക്ഷ്യമാക്കി നട്ട 1500 വാഴകൾ വെള്ളത്തിൽ മുങ്ങി നിൽക്കുമ്പോൾ പുല്ലാട് ചരിവുകാലായിൽ പുരുഷോത്തമന്റെ ഉള്ളിൽ തീയാണ്. സ്ഥലം പാട്ടത്തിനെടുത്താണ് പുരുഷോത്തമൻ കൃഷി ചെയ്യുന്നത്. വെള്ളത്തിൽ വാഴ നിന്നാൽ ഒടിഞ്ഞ് വീണ് നശിക്കും. വലിയ നഷ്ടം നേരിടേണ്ടി വരും. വളത്തിനും കൃഷി ചെയ്യാനും ജോലിക്കാർക്കുമായി പല ഘട്ടങ്ങളിലായി ധാരാളം തുക ചെലവായതാണ്. ഇപ്പോൾ ചെലവായ തുക പോലും തിരികെ കിട്ടാത്ത അവസ്ഥയാണ്. ഈ പ്രദേശങ്ങളിൽ ഇങ്ങനെ നിരവധി കർഷകരുടെ അദ്ധ്വാനമാണ് വെള്ളത്തിനടിയിലായിരിക്കുന്നത്. കപ്പയും ചേനയും ചേമ്പുമൊക്കെ കൃഷി ചെയ്തവർ വലിയ പ്രതിസന്ധിയിലാണിവിടെ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |