തിരുവനന്തപുരം: ലോകായുക്ത ഭേദഗതി ബില്ലിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്ക്കരിച്ചതിന്
പിന്നാലെ, പ്രവാസി ക്ഷേമബോർഡിലെ നിയമനങ്ങൾ പി.എസ്.സി.വിടുന്നത് സംബന്ധിച്ച ഭേദഗതി ബില്ലും,
കേരള ആഭരണത്തൊഴിലാളി ക്ഷേമനിധി ഭേദഗതി ബില്ലും ഇന്നലെ നിയമസഭ ചർച്ച കൂടാതെ പാസാക്കി.പി.എസ്.സി.നിയമഭേദഗതി ബിൽ മന്ത്രി പി.രാജീവും, ക്ഷേമനിധി ഭേദഗതി ബിൽ മന്ത്രി വി.ശിവൻകുട്ടിയുമാണ് അവതരിപ്പിച്ചത്.
നിലവിലെ പി.എസ്.സി.നിയമത്തിലുള്ള കമ്പനികളുടേയും സ്ഥാപനങ്ങളുടേയും ലിസ്റ്റിൽ കേരള പ്രവാസി ക്ഷേമബോർഡിനെയും ഉൾപ്പെടുത്തുന്നതാണ് പി.എസ്.സി.നിയമ ഭേദഗതി.നിയമനം നടത്താനും, ശമ്പളവും സേവന വേതനവ്യവസ്ഥകളും നിശ്ചയിക്കാനും ക്ഷേമബോർഡിലെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഉൾപ്പെടെ 23 തസ്തികകളിലേക്ക് നേരിട്ട് നിയമനം നടത്താനും ഇതിലൂടെ കഴിയും. ആഭരണത്തൊഴിലാളികളുടെ ക്ഷേമനിധി അംശദായം 20 രൂപയിൽ നിന്ന് 50 രൂപയാക്കി വർദ്ധിപ്പിച്ച് 2020ൽ സർക്കാർ നടത്തിയ മാറ്റത്തിന് നിയമ സാധുത നൽകുന്നതാണ് രണ്ടാമത്തെ ഭേദഗതി ബിൽ.നിലവിൽ 21649 ആഭരണത്തൊഴിലാളികളാണ് ബോർഡിലുളളത്.അംശദായം കൂട്ടുന്നതോടെ ബോർഡിന്റെ വാർഷിക വരുമാനം ഉയരും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |