പരപ്പ : കിനാനൂർ കരിന്തളം പഞ്ചായത്തിൽ തേജസ്വിനി പുഴയുടെ മുക്കട കുണ്ടൂർ തീരഭാഗങ്ങളിൽ വ്യാപക കരയിടിച്ചിൽ. കൃഷിഭൂമിയാണ് ഈ ഭാഗങ്ങളിൽ വ്യാപകമായി പുഴയിലേക്ക് ഇടിഞ്ഞുവീണുകൊണ്ടിരിക്കുന്നത്. പുഴയോരത്ത് താമസിക്കുന്ന മിക്ക കുടുംബങ്ങൾക്കും 50 സെന്റ് താഴെയാണ് കൃഷിഭൂമി.
ഇതിൽ കഴിഞ്ഞ വർഷകാലത്ത് നിരവധിപേരുടെ പത്തും പതിനഞ്ചും സെന്റ് ഭൂമി വരെ പുഴ എടുത്തു പോകുന്ന സ്ഥിതി ഉണ്ടായിരുന്നു. കര ഇടിഞ്ഞു പോകുന്നതോടൊപ്പം തന്നെ തെങ്ങ് കവുങ്ങ് വാഴ തുടങ്ങിയ കാർഷികവിളകളും നഷ്ടപ്പെടുകയാണ്. തങ്ങളുടെ ജീവനോപാധികൾ നഷ്ടപ്പെടുന്നത് മൂലം വൻ പ്രതിസന്ധിയിലാക്കുകയാണെന്ന് പ്രദേശവാസികൾ പറയുന്നു. കാർഷിക വിളകൾ നഷ്ടപ്പെട്ട കർഷകർക്ക് സഹായധനം അനുവദിക്കണമെന്നും കരയിടിച്ചിൽ തടയുന്നതിനു വേണ്ടി പുഴക്ക് കരിങ്കൽ ഭിത്തി നിർമ്മിക്കണമെന്നും കർഷകർ ആവശ്യപ്പെട്ടു. വൻ തോതിൽ കരയിടിച്ചിൽ ഉണ്ടായ പരൽവളപ്പിൽ മീനാക്ഷി, പുല്ലാഞ്ഞിയോട് ബാലാമണി, നിടുകാര അമ്മിണി, പെരിങ്ങാര കടവത്ത് ജാനകി എന്നിവരുടെ കൃഷിസ്ഥലങ്ങൾ വില്ലേജ് ഓഫീസർ സുരേഷ് കുമാർ സന്ദർശിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |