പേരാവൂർ: പേരാവൂർ തൊണ്ടിയിൽ ട്രാൻസ് ജെൻഡർ ദമ്പതികൾക്കു നേരെ അക്രമം നടത്തിയതിന് സഹോദരനും സൃഹുത്തുക്കളുമുൾപ്പെടെ നാലുപേർക്കെതിരെ പേരാവൂർ പൊലിസ് കേസെടുത്തു.തൊണ്ടിയിൽ സ്വദേശികളായ സന്തോഷ്, തോമസ്, രതീശൻ, ജോസി ആന്റണി എന്നിവർക്കെതിരെയാണ് കേസെടുത്തത്.
തൊണ്ടിയിൽ കുട്ടിച്ചാത്തൻ കണ്ടിയിലെ ശിഖ-ബൻഷിയോ ദമ്പതികൾക്കു നേരെയാണ് തിങ്കളാഴ്ച രാത്രിയിൽ അക്രമണമുണ്ടായത്.ഇവർ താമസിക്കുന്ന വീടിന് നേരെ കല്ലെറിഞ്ഞതിനുേേ ശം അക്രമിച്ചുവെന്നാണ് പരാതി. ബൻഷിയോയുടെ സഹോദരൻ സന്തോഷും സുഹൃത്തുക്കളും ചേർന്ന് അക്രമിച്ചുവെന്നാണ് പരാതി.തങ്ങളെ
കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയതായും വീട്ടിൽ നിന്നും ഇറങ്ങിയില്ലെങ്കിൽ പെട്രോൾ ഒഴിച്ച് കത്തിക്കുമെന്ന് ഭീഷണി മുഴക്കിയതായും ട്രാൻസ് ജെൻഡർ ദമ്പതികൾ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. എർണാകുളം സ്വദേശിനിയാണ് ശിഖ. ഇവർ തൊണ്ടിയിൽ സ്വദേശി ഭർത്താവ് ബൻഷിയോടൊപ്പം തറവാട്ടുവീട്ടിൽ ഭർതൃമാതാവിനൊപ്പം താമസിച്ചുവരികയായിരുന്നു. കുടുംബകലഹമാണ് അക്രമത്തിന് കാരണമെന്നാണ് പൊലിസ് പറയുന്നത്. രണ്ടാഴ്ച്ച മുൻപ് തന്നെ അക്രമിച്ചുവെന്ന സന്തോഷിന്റെ പരാതിയിൽ ബിൻഷി, ശിഖ എന്നിവർക്കെതിരെ പൊലിസിൽ പരാതി നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |