തൃശൂർ : കോവിലക പറമ്പ് ടാസ ക്ലബ് സംഘടിപ്പിക്കുന്ന തൃക്കുമാരംകുടം കോവിലക പറമ്പ് ദേശക്കുമാട്ടി മഹോത്സവം ബ്രോഷർ പ്രകാശനം നടന്നു. മുൻ സ്പീക്കർ അഡ്വ.തേറമ്പിൽ രാമകൃഷ്ണൻ ഡോ.പൽപ്പു ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റി ഋഷിപൽപ്പുവിന് നൽകി നിർവഹിച്ചു. ടാസ ക്ലബ് രക്ഷാധികാരി ഷാജു ചേലാട്ട് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി എ.പ്രസാദ്, കൗൺസിലർ സുനിത വിനു, കെ.സുമേഷ്, ക്ലബ് പ്രസിഡന്റ് ആർ.മണികണ്ഠൻ, സെക്രട്ടറി സുസ്മിത് സി.എസ്, ക്ലബ് ഭാരവാഹികളായ സംഗീത് സി.എസ്, സിനോജ്, സതീഷ്, രാമപ്രസാദ്, ജിഷ്ണു, സഞ്ജയ്, വൈഷ്ണവ്, അശ്വിൻ, ആദിത്, അക്ഷയ്, ശ്രീരാഗ്, അഭിഷേക് എന്നിവർ പങ്കെടുത്തു.
റെയ്ഡ് കർശനമാക്കി എക്സൈസ്
തൃശൂർ: ഗ്രാമീണ മേഖലകളിൽ വ്യാജമദ്യത്തിനെതിരെ പരിശോധന ശക്തിപ്പെടുത്താൻ എക്സൈസ് വകുപ്പ്. ജില്ലാ ജനകീയ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. അതിരപ്പിള്ളി പഞ്ചായത്ത് പരിധിയിലെ പട്ടികവർഗ മേഖലകളിൽ പരിശോധനയും ബോധവത്കരണവും ശക്തിപ്പെടുത്തണമെന്നും യോഗത്തിൽ ആവശ്യമുയർന്നു. കൂടാതെ എൻഫോഴ്സ്മെന്റ് പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാനും വ്യാപകമായി ലഹരി പദാർത്ഥങ്ങളുടെ ഉപയോഗം വർദ്ധിക്കുന്ന സാഹചര്യത്തിൽ ഡി അഡിക്ഷൻ സെന്ററുകൾ പുതുതായി രൂപീകരിക്കണമെന്നും നിർദ്ദേശമുണ്ടായി. ഓണത്തോടനുബന്ധിച്ച് 24 മണിക്കൂറും സ്പെഷ്യൽ കൺട്രോൾ റൂം പ്രവർത്തിക്കുന്നുണ്ട്. 0487 2361237 ആണ് നമ്പർ. ലഹരിക്ക് അടിമപ്പെട്ടവരെ കണ്ടെത്തി സൗജന്യചികിത്സ നൽകാൻ ചാലക്കുടി താലൂക്ക് ഗവൺമെന്റ് ആശുപത്രിയിൽ വിമുക്തി ഡി അഡിക്ഷൻ സെന്റർ ആരംഭിച്ചിട്ടുണ്ട്.
ഡെ.കലക്ടര്‍ (ഇലക്ഷന്) എം.സി.ജ്യോതി,എക്സൈസ് ഡെ.കമ്മിഷണര്‍ പ്രേം കൃഷ്ണ, അസി. എക്സൈസ് കമ്മിഷണര്‍ ഡി ശ്രീകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
സർക്കാർ ക്ഷേത്രങ്ങൾ കൈയേറുന്നുവെന്ന
പ്രചരണം അടിസ്ഥാനരഹിതം
തൃശൂർ : സർക്കാർ ക്ഷേത്രങ്ങൾ കൈയേറുന്നുവെന്ന പ്രചരണം അടിസ്ഥാനരഹിതവും ദുരുദ്ദേശപരവുമാണെന്ന് കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി.നന്ദകുമാർ. ചടങ്ങുകൾ പോലും നിർവഹിക്കാൻ ബുദ്ധിമുട്ടായിരുന്ന ചാലക്കുടി താലൂക്കിലെ മേലഡൂർ പ്രദേശത്തെ കീഴല്ലൂർ, മംഗലം തൃക്കോവ്, ചക്കംകുളങ്ങര എന്നീ ക്ഷേത്രങ്ങൾ 2019ൽ കൊച്ചിൻ ദേവസ്വം ബോർഡ് ഏറ്റെടുത്തിരുന്നു. കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിലെ വരുമാനം നിത്യനിദാനം അടക്കമുള്ള ആവശ്യങ്ങൾക്കും ഭക്തജനങ്ങളുടെ സൗകര്യങ്ങൾക്കുമായി മാത്രമാണ് ഉപയോഗിക്കുന്നത്. സർക്കാർ യാതൊരുവിധത്തിലും ക്ഷേത്രസ്വത്തുക്കളിലും വരുമാനത്തിലും ഇടപെട്ടിട്ടില്ല. 2018-19 വർഷങ്ങളിലെ പ്രളയം, കൊവിഡ് 19 എന്നീ പ്രതിസന്ധി ഘട്ടങ്ങളിൽ ക്ഷേത്രങ്ങൾ മാസങ്ങളോളം അടച്ചിട്ടതിനെ തുടർന്ന് വരുമാനം തീർത്തും നിലച്ചുപോയിരുന്നു. അന്ന് സർക്കാരിൽ നിന്നും അനുവദിച്ച 25 കോടിയാണ് ബോർഡിന് സഹായകമായത്. കാവുകളും കുളങ്ങളും സംരക്ഷിക്കാനും കോടിക്കണക്കിന് രൂപ വർഷങ്ങളായി അനുവദിച്ചുവരുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |