തിരുവനന്തപുരം: സംസ്ഥാനത്ത് 325 ച.അടിക്ക് മേൽ വിസ്തീർണ്ണമുള്ള വീടുകൾക്കെല്ലാം നികുതി ഏർപ്പെടുത്താൻ ആലോചന. ഇന്നലെ നിയമസഭയിൽ സമർപ്പിച്ച ആറാം ധനകാര്യകമ്മിഷൻ ശുപാർശയിൻമേലുള്ള ആക്ഷൻ ടേക്കൻ റിപ്പോർട്ടിലാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്. നിലവിലെ പരിധി 550 ആണ്.
സംസ്ഥാനത്ത് തദ്ദേശസ്ഥാപനങ്ങളുടെ സാമ്പത്തിക സ്ഥിതി മോശമാണ്. നിലവിലെ സാഹചര്യത്തിൽ നികുതിയിലൂടെയാണ് അവയുടെ വരുമാനത്തിൽ 60ശതമാനവും കണ്ടെത്തുന്നത്. നികുതി ഘടനയിലെ അശാസ്ത്രീയതയാണ് തദ്ദേശ സ്ഥാപനങ്ങളെ തളർത്തുന്നത്. അത് ഒഴിവാക്കാനുള്ള നടപടികളുടെ ഭാഗമായാണ് കെട്ടിടനികുതി പരിഷ്കരണം. 540 ച.അടിവരെയുള്ള വീടുകൾക്ക് നികുതിയിൽ 50ശതമാനം കിഴിവ് നൽകണം. ഭൂമി വിലയ്ക്ക് ആനുപാതികമായി വസ്തുനികുതി നിശ്ചയിക്കണം. വർഷം തോറും 5ശതമാനം കൂട്ടുകയും വേണം. നികുതി സംവിധാനം കൂടുതൽ കർശനമാക്കാനും പ്രോപ്പർട്ടി ടാക്സ് ബോർഡിനെ ലോക്കൽ ഗവൺമെന്റ് റെവന്യുബോർഡ് എന്ന് മാറ്റാനും ഉൾപ്പെടെയുള്ള ശുപാർശകളും സർക്കാർ അംഗീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |