കൊച്ചി: ഇന്നലെ എറണാകുളം ടൗൺ, ജംഗ്ഷൻ സ്റ്റേഷനുകളിലുണ്ടായ വെള്ളക്കെട്ട് ട്രെയിൻ സർവീസിനെ സാരമായി ബാധിച്ചു. സിഗ്നൽ തകരാർ മൂലം ട്രെയിനുകൾ വഴി തിരിച്ചു വിടുകയും ,സമീപ സ്റ്റേഷനുകളിൽ മണിക്കൂറുകൾ പിടിച്ചിടുകയും ചെയ്തത് ദീർഘദൂര യാത്രക്കാരെ വലച്ചു.
രാവിലെ 9ന് ടൗൺ സ്റ്റേഷനിലെത്തിയ കണ്ണൂർ ജനശതാബ്ദി 12.30 ഓടെയാണ് വിട്ടത്. കോഴിക്കോട് ജനശതാബ്ദി വൈകിട്ട് രണ്ട് മണിക്കൂറിലേറെ ഇടപ്പള്ളിയിൽ പിടിച്ചിട്ടു. 20 മിനിറ്റു മുതൽ മൂന്നു മണിക്കൂർ വരെ ദീർഘദൂര ട്രെയിനുകൾ വൈകി. ഇന്ന് സർവീസ് സാധാരണ നിലയിലാകുമെന്നാണ് സൂചന.
കണ്ണൂർ - തിരുവനന്തപുരം ജനശതാബ്ദി, സെക്കന്തരാബാദ് - തിരുവനന്തപുരം ശബരി ട്രെയിനുകൾ ആലപ്പുഴ വഴി വഴി തിരിച്ചുവിട്ടു.
കെ.എസ്.ആർ ബംഗളൂരു - എറണാകുളം ഇന്റർസിറ്റി ആലുവയിലും, ഗുരുവായൂർ - എറണാകുളം അൺറിസേർവ്ഡ് എക്‌സ്‌പ്രസ് ഇടപ്പള്ളിയിലും കൊല്ലം - എറണാകുളം മെമു എക്‌സ്‌പ്രസ് മുളന്തുരുത്തി സ്റ്റേഷനിലും സർവീസ് അവസാനിപ്പിച്ചു.
എറണാകുളം ജംഗ്ഷൻ – കായംകുളം അൺറിസേർവ്ഡ് എക്‌സ്‌പ്രസ് സ്‌പെഷ്യൽ റദ്ദാക്കി.
എറണാകുളം - കൊല്ലം മെമു സ്‌പെഷ്യൽ മുളന്തുരുത്തിയിൽ നിന്ന് സർവീസ് നടത്തി.
കോട്ടയം വഴിയുളള കൊല്ലം- എറണാകുളം മെമു എക്‌സ്‌പ്രസ് തൃപ്പൂണിത്തുറയിൽ സർവീസ് അവസാനിപ്പിച്ചു.
കണ്ണൂർ എക്‌സിക്യൂട്ടീവ് എക്‌സ്‌പ്രസും കണ്ണൂർ- ആലപ്പുഴ എക്‌സിക്യൂട്ടിവും ഇടപ്പള്ളിയിൽ സർവീസ് അവസാനിപ്പിച്ചു.
ആലപ്പുഴ- കണ്ണൂർ എക്‌സിക്യൂട്ടീവ് ഇടപ്പള്ളിയിൽ നിന്ന് സർവീസ് ആരംഭിച്ചു.
കോട്ടയം വഴിയുള്ള എറണാകുളം -കൊല്ലം മെമു എക്‌സ്‌പ്രസ് തൃപ്പൂണിത്തുറയിൽ നിന്ന് സർവീസ് ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |