തിരുവനന്തപുരം: ദേശീയ വിദ്യാഭ്യാസ നയത്തിലെ വിദ്യാർത്ഥി വിരുദ്ധ നിലപാട് എതിർക്കുമെന്നും
ജനകീയ സംവാദങ്ങളിലൂടെ കേരളത്തിന്റേതായ തനത് പാഠ്യപദ്ധതി രൂപീകരിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചെന്നും മന്ത്രി വി.ശിവൻകുട്ടി നിയമസഭയിൽ പറഞ്ഞു. സാമൂഹ്യ നീതി,പൗരത്വ-ദേശീയ ബോധം,ശാസ്ത്രീയ-പാരിസ്ഥിതിക അവബോധം,അറിവിന്റെ നിർമ്മാണം എന്നീ അടിസ്ഥാന വിദ്യാഭ്യാസ നയത്തിലൂന്നിയാണ് കേരളത്തിലെ സ്‌കൂൾ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ നടപ്പാക്കുന്നത്. സാർവത്രികവും ഗുണമേന്മയുമുള്ള വിദ്യാഭ്യാസമാണ് ലക്ഷ്യം.
ദേശീയ വിദ്യാഭ്യാസ നയത്തിലെ നിർദ്ദേശങ്ങൾ പലതും സംസ്ഥാനത്ത് നേരത്തേ നടപ്പാക്കി.നയപ്രകാരം കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള അവകാശത്തിൽ നിന്ന് കേന്ദ്രസർക്കാർ പിൻവാങ്ങുന്നു. 3,5,8 ക്ലാസുകളിൽ പൊതുപരീക്ഷകൾ നടത്തുന്നതിനു പുറമേ ജനാധിപത്യം,മതനിരപേക്ഷത,സ്ഥിതി,സമത്വം എന്നിവ തമസ്‌കരിക്കുകയും ചെയ്യുന്നു. നയം ഫെഡറൽ തത്വങ്ങളെ ദുർബലമാക്കുമെന്നും സ്വകാര്യ,വർഗീയവത്കരണത്തിനിടയാക്കുമെന്നുമുള്ള ആശങ്ക കേന്ദ്രത്തെ അറിയിച്ചെന്നും ആബിദ് ഹുസൈൻ തങ്ങളുടെ ശ്രദ്ധ ക്ഷണിക്കലിന് മന്ത്രി മറുപടി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |