ദുബായ് : ഏഷ്യാ കപ്പിൽ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടിയപ്പോൾ പാകിസ്ഥാൻ ജേഴ്സി ധരിച്ച യുപി സ്വദേശി അപ്പോൾ നാട്ടിലേക്ക് വരുമ്പോഴുള്ള അവസ്ഥ ചിന്തിച്ചു പോലും കാണില്ല. ദുബായിൽ നടന്ന ഇന്ത്യ പാക് മത്സരത്തിൽ യുപിയിലെ ബറേലി നിവാസിയായ സായം ജയ്സ്വാളാണ് പാകിസ്ഥാൻ ജേഴ്സി ധരിക്കുകയും പാക് പതാക ഏന്തുകയും ചെയ്തത്. ഇദ്ദേഹത്തിന്റെ ചിത്രങ്ങൾ നാട്ടിലെങ്ങും പ്രചരിച്ചതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്.
ഉത്തർപ്രദേശിലെ ബറേലിയിൽ മദ്യക്കച്ചവടം നടത്തുന്നയാളാണ് ജയ്സ്വാൾ. ഒരു കൈയിൽ പാകിസ്ഥാൻ പതാകയും മറുകൈയിൽ ത്രിവർണ പതാകയും പിടിച്ച് പാകിസ്ഥാൻ ജേഴ്സി ധരിച്ച് ദുബായിയിൽ കളി കാണാനെത്തിയതാണ് യുവാവിന് 'പണി'യായത്. എന്നാൽ ജയ്സ്വാൾ പറയുന്നത് താൻ മനപൂർവം പാക് ജേഴ്സി ധരിച്ചതല്ലെന്നാണ്. ഇന്ത്യൻ ജേഴ്സിക്കായി അന്വേഷിച്ചെങ്കിലും അവയൊന്നും ബാക്കിയില്ലായിരുന്നു, എല്ലാം വിറ്റു പോയി. തുടർന്ന് ഒരു തമാശ കാണിക്കുന്നതിനായാണ് താൻ പാകിസ്ഥാൻ ജേഴ്സി ധരിച്ചത്. എന്നാൽ പാകിസ്ഥാൻ ജേഴ്സിയണിഞ്ഞ് ഹിന്ദുസ്ഥാൻ സിന്ദാബാദ് മുദ്രാവാക്യം വിളിക്കാൻ തുടങ്ങിയപ്പോൾ പാക് ടീമിനെ പിന്തുണയ്ക്കുന്നവർ പ്രകോപിതരായെന്നും യുവാവ് പറയുന്നു. എന്നാൽ ജയ്സ്വാളിനെ നാട്ടുകാർ ഇപ്പോൾ യുവാവ് പാകിസ്ഥാൻ അനുകൂലി എന്നാണ് വിളിക്കുന്നത്. ഇയാൾക്കെതിരെ കേസെുടക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതിയും ലഭിച്ചു കഴിഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |