ചെന്നൈ: തമിഴ്നാട്ടിലെ വിരുദുനഗറിൽ ഗണേശ ഉത്സവത്തിനിടെ രഥം വൈദ്യുതി കമ്പിയിയിൽ തട്ടി രണ്ട് പേർ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. ഇവർ അപകടനില തരണം ചെയ്തു. ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
വിരുദുനഗർ ജില്ലയിലെ സോക്കനത്തൂർ പുത്തൂർ മേഖലയിൽ കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം. എസ്. മുനീശ്വരൻ (24), കെ. മാരിമുത്തു (23) എന്നിവരാണ് മരിച്ചത്.
ഗണേശോത്സവ ഘോഷയാത്രയ്ക്കിടെ വിഗ്രഹം നദിയിൽ നിമജ്ജനം ചെയ്ത ശേഷം മടങ്ങവെ, രഥത്തിന്റെ മുകൾഭാഗം വൈദ്യുതി വയറിൽ തട്ടുകയായിരുന്നു. ഘോഷയാത്രയ്ക്ക് പൊലീസ് അനുമതി ഉണ്ടായിരുന്നു. എന്നാൽ വൈദ്യുതി എന്ത് കൊണ്ട് വിച്ഛേദിച്ചില്ലെന്ന് വ്യക്തമല്ല. അന്വേഷണം പുരോഗമിക്കുകയാണ്. കഴിഞ്ഞ ഏപ്രിലിൽ ക്ഷേത്ര രഥം വൈദ്യുതി കേബിളിൽ തട്ടി 11 പേർ മരിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |