തേഞ്ഞിപ്പലം: ദേശീയപാത നിർമ്മാണത്തിലെ ജനപ്രതിനിധികളുടെ ആശങ്ക അകറ്റുന്നതിനും താഴെ ചേളാരിയിലെ ഗതാഗത കുരുക്കഴിക്കുന്നതിനും ചേളാരി പരപ്പനങ്ങാടി റോഡിലേക്കുള്ള ഗതാഗതക്രമീകരണത്തിലെ അശാസ്ത്രീയത നിറഞ്ഞതാണെന്ന പരാതി നേരിട്ട് വിലയിരുത്തുന്നതിനും പ്രശ്നബാധിത പ്രദേശങ്ങൾ ഉടൻ സന്ദർശനം നടത്തുമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിയമസഭയിൽ പറഞ്ഞു. പി.അബ്ദുൽ ഹമീദ് എം.എൽ.എ യുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി .വള്ളിക്കുന്ന് നിയോജകമണ്ഡലത്തിലൂടെ കടന്നുപോകുന്ന ദേശീയപാത 66 ഇടിമുഴിക്കൽ മുതൽ തലപ്പാറ വരെയുള്ള ഭാഗം വീതി കൂട്ടുന്ന പ്രവൃത്തിയുമായി ബന്ധപ്പെട്ട് നടക്കുന്ന ഡ്രൈനേജ്, സർവ്വീസ് റോഡ് നിർമ്മാണം നിലവിൽ അനിശ്ചിതാവസ്ഥയിലാണ്. മഴയിൽ റോഡിലുള്ള വെള്ളം സമീപപ്രദേശങ്ങളിൽ വീടുകളിലേക്ക് കുത്തിയൊലിച്ച് പോകുന്ന അവസ്ഥയാണ്. റോഡിന് വശങ്ങളിലുള്ള വീടുകൾ സുരക്ഷാ ഭീഷണിയിലാണ്. ദേശീയപാതയിൽ മുമ്പ് ഉണ്ടായിരുന്ന ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ പൊളിച്ചുമാറ്റി പകരം നിർമ്മിക്കാത്ത കാരണം വിദ്യാർത്ഥികളടക്കുമുള്ള യാത്രക്കാർക്ക് രൂക്ഷമായ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട് .ഡ്രൈനേജ് ഔട്ട് ലെറ്റ് നിർമ്മാണം ഗ്രാമപഞ്ചായത്ത് ഏറ്റെടുക്കണമെന്നർ വാദവും
പരാതിക്ക് ഇടയാക്കിയിട്ടുണ്ട്. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രവർത്തികളെ കുറിച്ച്ജനപ്രതിനിധികളുടെ ആശങ്ക പരിഹരിക്കുന്നതിന് വേണ്ടി ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ വിളിച്ചുചേർത്ത യോഗത്തിൽ എടുത്ത തീരുമാനങ്ങൾ ഇതുവരെ നടപ്പിലാക്കിയിട്ടില്ല. നിർമ്മാണ പ്രവൃത്തികൾ എത്രയും വേഗം പൂർത്തീകരിക്കണമെന്നും താഴെ ചേളാരിയിലെ ഗതാഗത പ്രശ്ന പരിഹാരത്തിന് സ്ഥലം ആവശ്യമാണെങ്കിൽ അക്വസിഷൻ നടപടി സ്വീകരിക്കണമെന്നും സബ്മിഷനിലൂടെ എം.എൽ.എ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |