ന്യൂഡൽഹി: ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും ഭക്ഷണത്തിന്റെ ബില്ലുകളിൽ സർവീസ് ചാർജ്ജ് ഈടാക്കുന്നതിന് 88ശതമാനം ആളുകളും എതിരാണെന്ന് ഒരു ട്വിറ്റർ പോൾ വ്യക്തമാക്കുന്നതായി സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി (സി.സി.പി.എ) ഡൽഹി ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. കേന്ദ്ര ഉപഭോക്തൃകാര്യവകുപ്പിന്റെ ഔദ്യോഗിക ട്വിറ്റർ പേജിൽ ഒരു വോട്ടെടുപ്പ് നടത്തിയതായും അതിൽ 88.5 ശതമാനം ആളുകളും സർവീസ് ചാർജ്ജ് ഈടാക്കുന്നതിനെതിരെ വോട്ട് ചെയ്തതായും പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |