ന്യൂഡൽഹി :ഫിഫയുടെ വിലക്കിൽ നിന്ന് മുക്തി നേടിയ ആൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷനിലെ ഭാരവാഹികളെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പ് ഇന്ന് നടക്കും.
പ്രസിഡന്റ് സ്ഥാനത്തേക്ക് മുൻ ഇന്ത്യൻനായകൻ ബൈചുംഗ് ബൂട്ടിയയും മുൻ ഗോൾകീപ്പർ കല്യാൺ ചൗബേയുമാണ് മത്സരിക്കുന്നത്.
പ്രസിഡന്റ് ഉൾപ്പടെ മൂന്ന് പ്രധാന പോസ്റ്റുകളിലേക്ക് നേർക്കുനേർ പോരാട്ടമാണ്. 34 സംസ്ഥാന അസോസിയേഷനുകളിൽ നിന്നുള്ള പ്രതിനിധികൾ ഉൾപ്പെടുന്നതാണ് വോട്ടർ പട്ടിക. കളിക്കളത്തിൽ പ്രശസ്തൻ ബൂട്ടിയ ആണെങ്കിലും തിരഞ്ഞെടുപ്പിൽ ബംഗാളിൽ നിന്നുള്ള ബിജെപി നേതാവു കൂടിയായ ചൗബേയ്ക്കാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് സാധ്യത കൂടുതലെന്ന് വിലയിരുത്തപ്പെടുന്നു.
വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് രാജസ്ഥാൻ ഫുട്ബാൾ അസോസിയേഷൻ പ്രസിഡന്റ് മാനവേന്ദ്ര സിംഗും കർണാടക അസോസിയേഷൻ പ്രസിഡന്റും മലയാളിയുമായ എൻ.എ.ഹാരിസും തമ്മിലാണ് മത്സരം. ആന്ധ്രപ്രദേശ് ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് ഗോപാലകൃഷ്ണ കൊസരാജുവും അരുണാചലിൽ നിന്നുള്ള കിപ അജയും തമ്മിലാണ് ട്രഷറർ സ്ഥാനത്തേക്ക് മത്സരം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |