ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട എല്ലാ ഹർജികളും ജസ്റ്റിസ് ദിനേശ് മഹേശ്വരി അദ്ധ്യക്ഷനായ ബെഞ്ച് പരിഗണിക്കാൻ തീരുമാനിച്ചതിന് പിന്നാലെ, വിധി പ്രസ്താവിക്കാൻ ആറുമാസം കൂടി ആവശ്യപ്പെട്ട് വിചാരണക്കോടതി ജഡ്ജി ഹണി എം.വർഗ്ഗീസ് സുപ്രീംകോടതിയെ സമീപിച്ചു.
ജസ്റ്റിസ് ബേല എം. ത്രിവേദിയും ഉൾപ്പെട്ട ബെഞ്ച് തിങ്കളാഴ്ച് ഈ ആവശ്യം പരിഗണിക്കും. വിചാരണ സമയബന്ധിതമായി പൂർത്തിയാക്കാൻ വിചാരണക്കോടതിക്ക് നിർദ്ദേശം നൽകണമെന്ന ദിലീപിന്റെ ഹർജിയും ഇതോടൊപ്പം പരിഗണിക്കും.
ഹർജികൾ പരിഗണിച്ചിരുന്ന ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ വിരമിച്ചതിനെ തുടർന്നാണ് ദിനേശ് മഹേശ്വരിയുടെ ബെഞ്ചിലേക്ക് മാറ്റാൻ ചീഫ് ജസ്റ്റിസ് നിർദ്ദേശിച്ചത്. വിചാരണ ആറ് മാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്ന് 2019 നവം. 29ന് ഉത്തരവ് പുറപ്പെടുവിച്ച ബെഞ്ചിൽ അംഗമായിരുന്നു ജസ്റ്റിസ് ദിനേശ് മഹേശ്വരി.
കേസിൽ ഒരിക്കൽ വിസ്തരിച്ചവരെ വീണ്ടും വിസ്തരിക്കരുന്ന് ദിലീപ് ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥരും പ്രോസിക്യൂഷനും അതിജീവിതയും വിചാരണക്കോടതിയുടെ നടപടികളെ തടസ്സപ്പെടുത്തുകയാണ്. മുൻ ഭാര്യയും ഉന്നത പൊലീസ് ഉദ്യോഗസ്ഥയും ചേർന്നാണ് തന്നെ കേസിൽപ്പെടുത്തിയത്. ഈ ഉദ്യോഗസ്ഥ ഇപ്പോൾ ഡി.ജി.പി റാങ്കിലാണെന്നും ദിലീപ് പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |