ന്യൂഡൽഹി: ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകുമോയെന്ന ചോദ്യത്തിന് പാർട്ടികൾ യോഗം ചേർന്ന് തീരുമാനമെടുക്കുമെന്ന് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു (കെ.സി.ആർ). ബീഹാർ സന്ദർശനത്തിനിടെ ജെ.ഡി.യു നേതാവും മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിനെ വേദിയിലിരുത്തിയായിരുന്നു കെ.സി.ആറിന്റെ മറുപടി. ബി.ജെ.പി വിരുദ്ധ പ്രതിപക്ഷ ഐക്യ മുന്നണി രൂപീകരണവുമായി ബന്ധപ്പെട്ട് അദ്ദേഹം ബീഹാറിൽ നിതീഷിനെയും ഉപമുഖ്യമന്ത്രിയും ആർ.ജെ.ഡി നേതാവുമായ തേജസ്വി യാദവിനെയും കണ്ടിരുന്നു.
നിതീഷ് കുമാറിനെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി അംഗീകരിക്കുന്നില്ലെന്ന് കെ.സി.ആറിന്റെ പ്രസ്‌താവന വ്യക്തമാക്കുന്നതായി ബി.ജെ.പി നേതാവ് സുശീൽ കുമാർ മോദി പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനം സുരക്ഷിതമല്ലാത്തവർ പ്രധാനമന്ത്രിയാകുമെന്ന് സ്വപ്നം കാണുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വരാനിരിക്കുന്ന തെലങ്കാന തെരഞ്ഞെടുപ്പിൽ കെ.സി.ആർ മുഖ്യമന്ത്രി സ്ഥാനം സംരക്ഷിക്കുന്നതാണ് നല്ലത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |