തിരുവനന്തപുരം : കണ്ണമ്മൂല സുനിൽ ബാബു വധക്കേസ് പ്രതി കാരി ബിനു ജീവപര്യന്തം ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചു. ഹർജിയിൽ ജസ്റ്റിസ് ഹേമന്ത് ഗുപ്ത, ജസ്റ്റിസ് സുധാൻഷു ദുലിയ എന്നിവരടങ്ങിയ ബെഞ്ച് സംസ്ഥാന സർക്കാരിന് നോട്ടീസയച്ചു. ശിക്ഷയിളവ് തേടിയുള്ള ഹർജിയിൽ അന്തിമവിധി പ്രസ്താവിക്കുന്നതുവരെ ഇടക്കാല ജാമ്യം അനുവദിക്കണമെന്ന ബിനുവിന്റെ ആവശ്യത്തിൽ നിലപാട് വ്യക്തമാക്കണമെന്ന് സുപ്രീംകോടതി സർക്കാരിന് നിർദ്ദേശം നൽകി.
സുനിൽ ബാബു വധക്കേസിൽ അഞ്ചാം പ്രതിയായ ബിനുവിനെതിരെ ഗൂഢാലോചനക്കുറ്റമാണ് ചുമത്തിയിരിക്കുന്നതെന്നും അതിനാൽ ജീവപര്യന്തം ശിക്ഷ റദ്ദാക്കണമെന്നും മുതിർന്ന അഭിഭാഷകൻ രാജേഷ് പാണ്ഡെ, അഭിഭാഷകരായ എം.കെ. അശ്വതി, മനോജ് സെൽവരാജ് എന്നിവർ വാദിച്ചു. സി.ഐ.ടി.യു പ്രവർത്തകനായ സുനിൽ ബാബു 2015 ഡിസംബർ 13 നാണ് കൊല്ലപ്പെട്ടത്. കേസിൽ എട്ട് പ്രതികൾക്കും അഡിഷണൽ സെഷൻസ് കോടതി ജീവപര്യന്തം കഠിനതടവ് വിധിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |