കൊളംബോ: സ്വയം പ്രഖ്യാപിത ആൾദൈവവും ബലാത്സംഗക്കേസിലെ പ്രതിയുമായ നിത്യാനന്ദ ശ്രീലങ്കയിൽ രാഷ്ട്രീയ അഭയം തേടിയതായി റിപ്പോർട്ട്. നിത്യാനന്ദയുടെ ആരോഗ്യനില വഷളായെന്നും വൈദ്യസഹായം നൽകണമെന്നും ചൂണ്ടിക്കാട്ടി ശ്രീലങ്കൻ പ്രസിഡന്റിന് കത്ത് എഴുതുകയായിരുന്നെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
നിത്യാനന്ദ ഗുരുതരാവസ്ഥയിലാണെന്നും അടിയന്തര വൈദ്യ സഹായം ആവശ്യമാണെന്നും കത്തിൽ പരാമർശിക്കുന്നതായി ശ്രീലങ്കൻ സർക്കാർ വൃത്തങ്ങൾ സ്ഥിരീകരിച്ചു. 'ശ്രീകൈലാസ'ത്തിലെ വിദേശകാര്യ മന്ത്രിയെന്ന് അവകാശപ്പെടുന്ന നിത്യപ്രേമാത്മാ ആനന്ദ സ്വാമിയാണ് ശ്രീലങ്കൻ പ്രസിഡന്റിന് കത്തെഴുതിയത്.
'ശ്രീ നിത്യാനന്ദ പരമശിവം ഗുരുതരാവസ്ഥയിലാണ്. അടിയന്തിര വൈദ്യസഹായം ആവശ്യമാണ്. കൈലാസത്തിലുള്ള മെഡിക്കൽ സൗകര്യങ്ങളെല്ലാം ഉപയോഗിച്ചിട്ടും, ഡോക്ടർമാർക്ക് ഇപ്പോഴും രോഗനിർണയം നടത്താൻ കഴിയുന്നില്ല. ഈ സമയത്ത് ഏറ്റവും അടിയന്തരമായി ആവശ്യമായ മെഡിക്കൽ സംവിധാനങ്ങൾ ഇല്ല. ആയതിനാൽ ഉടൻ രാഷ്‌ട്രീയ അഭയം നൽകണമെന്ന് അഭ്യർത്ഥിക്കുന്നു.'- എന്നാണ് കത്തിൽ പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |