കൊളംബിയ : സൗത്ത് കരോലിന യൂണിവേഴ്സിറ്റി കാമ്പസിൽ ഫാക്കൽറ്റി അംഗവും വിദ്യാർത്ഥിയും മരിച്ച നിലയിൽ. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കാമ്പസിലെ വെവ്വേറെ സ്ഥലങ്ങളിൽ ഇരുവരേയും മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി അധികൃതർ പറഞ്ഞു. എന്നാൽ രണ്ട് മരണങ്ങളും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോയെന്ന് ഇനിയും സ്ഥിരീകരിക്കാനായിട്ടില്ല.
കൊളംബിയ ആസ്ഥാനമായുള്ള സൗത്ത് കരോലിന യൂണിവേഴ്സിറ്റിയിൽ വെള്ളിയാഴ്ചയാണ് ഉദ്യോഗസ്ഥർ വിദ്യാർത്ഥിയുടെ മൃതദേഹം ഒരു റസിഡൻസ് ഹാളിൽ കണ്ടെത്തിയത്. അതേദിവസം ഫാക്കൽറ്റി അംഗത്തെ സ്‌കൂൾ ഗ്രൗണ്ടിലെ പാർക്കിംഗ് ഗാരേജിന് സമീപവും മരിച്ച നിലയിൽ കണ്ടെത്തിയതോടെ സംഭവത്തിൽ ദുരൂഹത ഉയർന്നിട്ടുണ്ട്. അന്ന എം. ഗാവ്ലിക്കക്രൂസ്സ് എന്ന യൂണിവേഴ്സിറ്റി ജീവനക്കാരിയാണ് മരണപ്പെട്ടതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. നാൽപ്പത്തിയെട്ടുകാരിയായ ഇവർ യൂണിവേഴ്സിറ്റിയിലെ മറ്റൊരു ഫാക്കൽറ്റി അംഗമായ ഡോ മാക്സിമിലിയൻ ക്രുസ്‌ക്സിനെയാണ് വിവാഹം ചെയ്തത്. ദമ്പതികൾ 2012ൽ തങ്ങളുടെ രണ്ട് പെൺമക്കളുമായി കൊളംബിയയിലേക്ക് താമസം മാറിയെത്തിയതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |