ധാക്ക: യുക്രെയിനിൽ റഷ്യൻ അധിനിവേശം ആരംഭിച്ചപ്പോൾ പോളണ്ടിൽ കുടുങ്ങിയ ബംഗ്ലാദേശ് സ്വദേശികളായ വിദ്യാർത്ഥികളെ സുരക്ഷിതമായി നാട്ടിലെത്തിച്ചതിനും കൊവിഡ് വാക്സിനുകൾ എത്തിച്ചു നൽകിയതിനും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് നന്ദിയറിയിച്ച് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്‌ഖ് ഹസീന.
കൊവിഡ് കേസുകൾ ഉയരുന്നതിനിടെയിലും അയൽരാജ്യങ്ങൾക്ക് വാക്സിൻ എത്തിക്കാൻ സന്നദ്ധത കാണിച്ചതിന് ഹസീന മോദിയെ പ്രശംസിച്ചു. ബംഗ്ലാദേശിന്റെ വിശ്വസ്ത സുഹൃത്താണ് ഇന്ത്യയെന്നും അഭിപ്രായ ഭിന്നതകളുണ്ടാകാമെങ്കിലും അവ ചർച്ചകളിലൂടെ പരിഹരിക്കുമെന്നും ഇന്ത്യയുമായുള്ള ബന്ധം കൂടുതൽ ശാക്തമാക്കുമെന്നും ഹസീന കൂട്ടിച്ചേർത്തു.
നാല് ദിവസത്തെ സന്ദർശനത്തിനായി ഹസീന ഇന്ന് ഇന്ത്യയിലെത്തുന്നുണ്ട്. രാഷ്ട്രപതി ദ്രൗപതി മുർമു, ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകർ, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ എന്നിവരുമായി ഹസീന കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഹസീന ഉഭയകക്ഷി ചർച്ച നടത്തും. ഹസീന രാജസ്ഥാനിലെ അജ്മീർ സന്ദർശിച്ചേക്കും. 2019 ഒക്ടോബറിന് ശേഷം ആദ്യമായാണ് ഹസീന ഇന്ത്യയിലെത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |