കോട്ടയം . പാൽ സൊസൈറ്റികളിൽ അതിരാവിലെ പോയി ക്യൂനിൽക്കാതെ ഏത് സമയത്തും ശുദ്ധമായ പാൽ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ സ്ഥാപിച്ച എ ടി എം മിൽക്കിന്റെ പ്രവർത്തനം വിജയകരമായി തുടരുന്നു. ജില്ലയിലെ ആദ്യത്തെ ഓട്ടോമാറ്റിക് മിൽക് വെൻഡിംഗ് മെഷീൻ അരീപ്പറമ്പ് ക്ഷീര സഹകരണ സംഘത്തിലാണ് സ്ഥാപിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ മാർച്ച് 27നാണ് പ്രവർത്തനം ആരംഭിച്ചത്. നാലര ലക്ഷത്തോളം രൂപയായിരുന്നു ചെലവ്. രണ്ടു ലക്ഷം രൂപ പാമ്പാടി ബ്ലോക്ക് പഞ്ചായത്തിന്റെയും ബാക്കി ക്ഷീര സംഘത്തിന്റെ തനത് ഫണ്ടുമാണ്. 100 ലിറ്റർ പാലാണ് ആദ്യകാലങ്ങളിൽ മെഷീൻ മുഖേന വിറ്റിരുന്നത്. നിലവിൽ 100 മുതൽ 125 ലിറ്റർ പാൽ മെഷീൻ ഉപയോഗിച്ച് വിൽക്കുന്നുണ്ട്. 300 ലിറ്ററാണ് കപ്പാസിറ്റി. എല്ലാ ദിവസവും രാവിലെ മെഷീൻ വൃത്തിയാക്കിയശേഷം മെഷീനിലേക്ക് പാൽ മാറ്റും. അതാത് ദിവസത്തെ പാൽ 24 മണിക്കൂർ സമയപരിധിയുണ്ട്. രണ്ട് ഡിഗ്രി സെൽഷ്യസിൽ തണുപ്പിച്ചാണ് ഇത് സൂക്ഷിയ്ക്കുന്നത്. തേർഡ് പാർട്ടി രീതിയിലും, ക്യാഷ്, ഗൂഗിൾ പേ തുടങ്ങിയ രീതിയിലും ബില്ല് അടയ്ക്കാം. ഒരു ലിറ്ററിന് 50 രൂപയാണ് വില. രാത്രി 12.30 വരെയാണ് പ്രവർത്തന സമയം.
അരീപ്പറമ്പ് ക്ഷീര സഹകരണ സംഘം സെക്രട്ടറി ടിജോ പറയുന്നു.
നിരവധിപ്പേരാണ് മെഷീൻ ഉപയോഗിച്ച് പാൽ വാങ്ങാനെത്തുന്നത്. നിരവധി സ്വകാര്യവ്യക്തികളും മറ്റ് സഹകരണ സംഘങ്ങളും മെഷീൻ സ്ഥാപിക്കുന്നതിനെക്കുറിച്ചും വിവരങ്ങളെക്കുറിച്ച് അന്വേഷിച്ച എത്താറുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |