ഇരിങ്ങാലക്കുട: വ്യാജ സ്വർണം പണയം വച്ച് അഞ്ചര ലക്ഷം രൂപ തട്ടിയ കേസിൽ യുവാവിനെ കാട്ടൂർ പൊലീസ് അറസ്റ്റ് ചെയ്തു. കിഴുപ്പുള്ളിക്കര സ്വദേശി ഞൊണ്ടത്തുപറമ്പിൽ ഹാസിം മുഹമ്മദ് ഹനീഫിനെയാണ് (36) കാട്ടൂർ എസ്.ഐ: അരിസ്റ്റോട്ടിലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. കരാഞ്ചിറയിലെ സൗത്ത് ഇന്ത്യൻ ബാങ്കിൽ 180 ഗ്രാം മുക്കുപണ്ടം പണയം വച്ചാണ് ഇയാൾ 5.5 ലക്ഷം രൂപ തട്ടിയെടുത്തത്. കൊടുങ്ങല്ലൂർ, അന്തിക്കാട് സ്റ്റേഷനുകളുടെ പരിധിയിൽ സമാനമായ തട്ടിപ്പ് പ്രതി നടത്തിയതായി പൊലീസ് പറഞ്ഞു. എസ്.ഐമാരായ മണികണ്ഠൻ, ശ്രീലക്ഷ്മി, രവി, സി.പി.ഒമാരായ ശബരി, കിരൺ എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |