റാഞ്ചി: അനധികൃത ഖനന അനുമതി നൽകിയെന്ന കേസിൽ ആരോപണങ്ങൾ നേരിട്ട ജാർഖണ്ഡ് മുഖ്യ മന്ത്രി ഹേമന്ത് സോറൻ വിശ്വാസ വോട്ടെടുപ്പിൽ വിജയിച്ചു. മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷമായ ബി.ജെ.പി നടത്തിയ അവിശ്വാസ പ്രമേയത്തിലാണ് ഭൂരിപക്ഷം തെളിയിക്കാൻ കഴിഞ്ഞത്. ഖനിയുടെ ചുമതലയുള്ള മന്ത്രി ആയിരിക്കെ സ്വന്തം പേരിലുള്ള ഖനിക്ക് അനുമതി നൽകിയെന്നാണ് ആരോപണം. സംഭവത്തിൽ ധാർമ്മിക അടിസ്ഥാനത്തിൽ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും പുതിയ തിരഞ്ഞെടുപ്പ് നടത്തണമെന്നും ബി.ജെ.പി നേതൃത്വം പരാതി നൽകിയിരുന്നു. പരാതിയെ തുടർന്ന് ഹേമന്ത് സോറന്റെ നിയമസാഭാംഗത്വം റദ്ദാക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം വ്യക്തമാക്കി ഗവർണർക്ക് തിരഞ്ഞെടുപ്പ് കമ്മിഷൻ റിപ്പോർട്ട് നൽകിയിരുന്നെങ്കിലും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഗവർണർ ഒരാഴ്ചയോളം നടപടിയെടുത്തിരുന്നില്ല. മുഖ്യമന്ത്രി രാജി വച്ചേക്കുമെന്നായിരുന്നു അഭ്യൂഹങ്ങൾ. വിഷയത്തിൽ സോറന്റെ വിശദീകരണവും തിരഞ്ഞെടുപ്പ് കമ്മിഷൻ തേടിയിരുന്നു. അനധികൃത ഖനന ഇടപാടുമായി ബന്ധപ്പെട്ട് ഹേമന്ത് സോറന്റെ അടുത്ത അനുയായി പ്രേം പ്രകാശിനെ ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു.
ഭരണകക്ഷിയായ ജാർഖണ്ഡ് മുക്തി മോർച്ചയിൽ നിന്ന് അംഗങ്ങളെ കൂറുമാറ്റി പാർട്ടിയെ വീഴ്താനുള്ള ബി.ജെ.പിയുടെ ശ്രമങ്ങൾക്ക് പിന്നാലെയാണിത്. വോട്ടെടുപ്പിന് മുമ്പ് പ്രതിപക്ഷമായ ബി.ജെ.പി സഭയിൽ നിന്ന് ഇറങ്ങിപ്പോയി. തിരഞ്ഞെടുപ്പ് വിജയത്തിനായി ബി.ജെ.പി ആഭ്യന്തര യുദ്ധ സമാനമായ സാഹചര്യവും കലാപാന്തരീക്ഷവും സൃഷ്ടിക്കുന്നതായി അദ്ദേഹം ആരോപിച്ചു. അസം മുഖ്യമന്ത്രി ഹിമാന്താ ബിസ്വ ശർമ്മ ജാർഖണ്ഡ് എം.എൽ.എ മാരെ വിലയ്ക്ക് വാങ്ങി സർക്കാറിനെ താഴെയിറക്കാൻ ശ്രമിച്ചിരുന്നു. പ്രതിപക്ഷം ജനാധിപത്യം നശിപ്പിക്കുന്നു. ഞങ്ങളുടെ ശക്തി സഭയിൽ തെളിയിക്കുമെന്നും ബി.ജെ.പി എം.എൽ.എമാർ ബഹളം വയ്ക്കുന്നതിനിടെ അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |