കാബൂൾ: അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിൽ ദാറുൾ അമാൻ മേഖലയിലെ റഷ്യൻ എംബസിക്ക് സമീപം നടന്ന ചാവേർ സ്ഫോടനത്തിൽ രണ്ട് എംബസി ജീവനക്കാരുൾപ്പെടെ 10 പേർ മരിച്ചതായി റിപ്പോർട്ട്. 11 പേർക്ക് പരിക്കേറ്റു.
സ്ഫോടകവസ്തുക്കളുമായി അക്രമി എംബസിക്ക് സമീപമെത്തിയപ്പോൾ സുരക്ഷാ ജീവനക്കാർ വെടിവച്ചതായും തുടർന്ന് അക്രമി പൊട്ടിത്തെറിക്കുകയുമായിരുന്നുവെന്നാണ് വിവരം.
ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവം. സ്ഫോടനത്തിൽ 20ഓളം പേർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്.
താലിബാൻ കാബൂൾ പിടിച്ചടക്കിയശേഷവും അവിടെ എംബസി നിലനിറുത്തിയ ചുരുക്കം ചില രാജ്യങ്ങളിലൊന്നാണ് റഷ്യ.
സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
കഴിഞ്ഞ വർഷം ആഗസ്റ്റിൽ അഫ്ഗാന്റെ ഭരണം താലിബാൻ പിടിച്ചടക്കിയതോടെയാണ് കാബൂളിൽ സ്‌ഫോടന പരമ്പരകൾ തുടർകഥയായത്.
കഴിഞ്ഞ ആഗസ്റ്റിൽ കാബൂളിലെ പള്ളിയൽ പ്രാർത്ഥനയ്ക്കിടെ നടന്ന സ്‌ഫോടനത്തിൽ 20പേർ കൊല്ലപ്പെട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |