കണ്ണൂർ:കൊവിഡ് കാലത്ത് നടന്ന അഴിമതിയിൽ ഏതെങ്കിലും ഒരു ഏജൻസിയെകൊണ്ടു സത്യസന്ധമായി അന്വേഷണം നടത്തിയാൽ കെ.കെ ശൈലജ ഉൾപ്പെടെ എല്ലാവരും കുടുങ്ങുമെന്ന് കെ. പി.സി.സി അദ്ധ്യക്ഷൻ കെ.സുധാകരൻ. തോട്ടടയിലെ വീട്ടിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആ അഴിമതി അന്വേഷിക്കണമെന്ന് ഞാൻ ആവശ്യപ്പെടുകയാണ്. പ്രതിപക്ഷ നേതാവും ഈക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്.സി.പി. എമ്മിനകത്ത് തനിക്കുമുകളിൽ ആരുംവരരുതെന്ന് ചിലർക്ക് നിഷ്‌കർഷതയുണ്ട്. പഴയകാല കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തിൽ അങ്ങനെയുണ്ടായിരുന്നില്ല.ഈ നിഷ്‌കർഷത ടീച്ചറുടെ പ്രതിച്ഛായ വളർന്നുവരുന്നതിനെതിരെ തടസപ്പെടുത്തുന്നതിനാണ്.കഴിഞ്ഞ മന്ത്രിസഭയിലെ റിക്കവിറിംഗ് സ്റ്റാറായ ശൈലജ ടീച്ചർ എന്തുകൊണ്ട് ഈ മന്ത്രിസഭയിൽ അംഗമായില്ല. ഈക്കാര്യം ജനങ്ങളോടുള്ള പറയാനുള്ള ഉത്തരവാദിത്വം സി.പി. എമ്മിനുണ്ടെന്ന് സുധാകരൻ പറഞ്ഞു. യൂത്ത് കോൺഗ്രസ് നേതാവ് ഫർസിൻ മജീദിനെതിരായ കാപ്പ ചുമത്താനുള്ള നീക്കത്തിനെതിരെ വേണ്ടി വന്നാൽ സുപ്രീം കോടതി വരെ അവശ്യമെങ്കിൽ നിയമ പോരാട്ടം നടത്തുമെന്ന് സുധാകരൻ പറഞ്ഞു.ഫർസിനെതിരെ കാപ്പ ചുമത്താനാവില്ലെന്നും ഇ.പി ജയരാജനെതിരെ കൂടുതൽ ഗുരുതരമായ കുറ്റങ്ങൾ വരാൻ പോകുന്നുണ്ടെന്നും സുധാകരൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |