മാഞ്ചസ്റ്റർ യുണൈറ്റഡ് ആഴ്സനലിനെ കീഴടക്കി,
അരങ്ങേറ്റത്തിൽ ഗോൾ നേടി ആന്റണി,
ഇരട്ടഗോളും അസിസ്റ്റുമായി റാഷ്ഫോർഡ്
ലണ്ടൻ: എറിക് ടെൻ ഹാഗിന് കീഴിൽ പഴയ പ്രതാപ കാലം തിരിച്ചു പിടിക്കുന്നതിന്റെ സൂചന നൽകി ഇംഗ്ലീഷ് പ്രിമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയക്കുതിപ്പ് തുടരുന്നു. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ നിലവിലെ ടേബിൾ ടോപ്പേഴ്സായ ആഴ്സനലിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് കീഴടക്കി യുണൈറ്റഡ് സീസണിലെ തുടർച്ചയായാ നാലാം ജയം സ്വന്തമാക്കി. മറുവശത്ത് ഗണ്ണേഴ്സിന്റെ സീസണിലെ ആദ്യ തോൽവിയാണിത്.
ഇരട്ടഗോളും ഒരു അസിസ്റ്റുമായി മാർകസ് റാഷ്ഫോർഡ് കളം നിറഞ്ഞപ്പോൾ ഒരു ഗോളുമായി ബ്രസീലിയൻ താരം ആന്റണി മാഞ്ചസ്റ്റർ ജേഴ്സിയിൽ അരങ്ങേറ്റം അവിസ്മരണീയമാക്കി.
12-ാം മിനിട്ടിൽ ഗബ്രിയേൽ മാർട്ടിനെല്ലി ആഴ്സനലിനായി യുണൈറ്റഡിന്റെ വലകുലുക്കിയെങ്കിലും വാർ പരിശോധനയ്ക്ക് ശേഷം ഗോൾ നിഷേധിച്ചു. യുണൈറ്റഡിന്റെ ക്രിസ്റ്റ്യൻ എറിക്സണെ ആഴ്സനലിന്റെ ഒഡേഗാർഡ് ഫൗൾ ചെയ്തെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് ഗോൾ നിഷേധിക്കപ്പെട്ടത്. മൂന്ന് ദിവസം മുൻപ് മാത്രം ടീമിനൊപ്പം ചേർന്ന ആന്റണിയിലൂടെ 35-ാം മിനിട്ടിൽ യുണൈറ്റഡ് ലീഡെടുത്തു. റാഷ് ഫോർഡാണ് പാസ് നൽകിയത്. സാക്ക 60-ാം മിനിട്ടിൽ ആഴ്സനലിന് സമനില സമ്മാനിച്ചു. പിന്നീട് 66-ാം മിനിട്ടിൽ ബ്രൂണോയുടേയും 75-ാം മിനിട്ടിൽ എറിക്സണിന്റേയും മനോഹര പാസുകളിൽ നിന്ന് ഗണ്ണേഴ്സിന്റെ വലയിൽ പന്തെത്തിച്ച് റാഷ്ഫോർഡ്ചുവന്ന ചെകുത്താൻമാർക്ക് സ്വന്തം തട്ടകത്തിൽ ജയമുറപ്പിക്കുകയായിരുന്നു. തോറ്റെങ്കിലും ആഴ്സനൽ തന്നെയാണ് ഒന്നാമത്. യുണൈറ്റഡ് അഞ്ചാമതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |