കായംകുളം : കായംകുളത്ത് അടച്ചിട്ടിരുന്ന വീട് കുത്തിത്തുറന്ന് 50 പവൻ സ്വർണവും മൂന്ന് ലക്ഷം രൂപയും കവർന്ന സംഭവത്തിൽ പ്രതികളെപ്പറ്റി സൂചനകളില്ല. അന്വേഷണത്തിന് കായംകുളം ഡിവൈ,എസ്.പി അലക്സ് ബേബി,സി.ഐ മുഹമ്മദ് ഷാഫി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം രൂപീകരിച്ചു. സമീപമുള്ള സി.സി.ടിവി ദ്യശ്യങ്ങൾ പരിശോധിച്ച് തെളിവുകൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.
പെരുങ്ങാല ചക്കാലകിഴക്കതിൽ പി.ഡബ്ലു.ഡി. റിട്ട.ഉദ്യോഗസ്ഥൻ രാധാകൃഷ്ണപിള്ളയുടെ വീട്ടിൽ ഞായറാഴ്ച രാത്രിയിലാണ് മോഷണം നടന്നത്. സമീപത്ത് എൻ.എസ്.എസ്.കരയോഗത്തിൽ ഓണാഘോഷ പരിപാടിയിൽ പങ്കെടുക്കുന്നതിനായി പോയിരുന്ന രാധാകൃഷ്ണപിള്ളയും വീട്ടുകാരും ഞായറാഴ്ച രാത്രി ഒൻപതിന് തിരികെ വന്നപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. അടുക്കള വാതിൽ കുത്തിതുറന്നാണ് മോഷ്ടാവ് അകത്തു കടന്നത്. വീട്ടിലെ മുറികൾ പൂട്ടിയിരുന്നില്ല. മുറിക്കുള്ളിലെ മൂന്ന് അലമാരകൾ തുറന്നാണ് പണവും സ്വർണവും മോഷ്ടിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |