മലയിൻകീഴ്: വീട്ടിൽ അതിക്രമിച്ചുകയറി ദമ്പതികളെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ തച്ചോട്ടുകാവ് പിടാരം മിഥുലാ വീട്ടിൽ ബി.രാകേഷ്(47), വിളവൂർക്കൽ ഈഴക്കോട് കുറ കോണത്ത് കിഴക്കുംകര വീട്ടിൽ എം. രാജേഷ്(38) എന്നിവരെ ഇലപ്പിൽശാല പൊലീസ് അറസ്റ്റ് ചെയ്തു.
മുക്കംപാലമ്മൂട് കൈതക്കുഴി മടത്തറ പുത്തൻ വീട്ടിൽ ജി. ശശിധരനെയും ഭാര്യ ഇന്ദിരയെയുമാണ് പ്രതികൾ കൊലപ്പെടുത്താൻ ശ്രമിച്ചത്. ഇക്കഴിഞ്ഞ 5ന് രാത്രി 9ഓടെയാണ് സംഭവം. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഇരുവരും മെഡിക്കൽ കോളേജ് ആശുപത്രി ഇന്റൻസീവ് കെയർ യൂണിറ്റിൽ ചികിത്സയിലാണ്. ഇന്ദിരയുടെ വയറിനും നെഞ്ചിനും കഴുത്തിലും മുറിവുകളുണ്ട്. ഇവരുടെ ആന്തരികാവയവങ്ങൾ പുറത്തുവന്ന നിലയിലായിരുന്നു.
2021ൽ ഒന്നാം പ്രതിയായ രാകേഷ് ഇവരുടെ ഉടമസ്ഥതയിലുള്ള വസ്തു വിലയ്ക്ക് വാങ്ങുന്നത് സംബന്ധിച്ചുള്ള തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിനുശേഷം ഒളിവിൽ കഴിയുകയായിരുന്ന പ്രതികളെ ഇന്നലെ വിളപ്പിൽശാല സി.ഐ എൻ. സുരേഷ് കുമാർ, എസ്.ഐ ആശിഷ് എസ്.വി എന്നിവരാണ് അറസ്റ്റുചെയ്‌തത്. പ്രതികളെ റിമാൻഡ് ചെയ്‌തു.
ഫോട്ടോ: അറസ്റ്റിലായ ബി.രാകേഷ്, എം.രാജേഷ് എന്നിവർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |