പുതുക്കാട്: കാട്ടാന തുരത്തൽ ദൗത്യത്തിനിടെ താരമായി ബ്രസൂക്ക. ആനയെ തുരത്താനെത്തിയ വയനാട്ടിൽ നിന്നുള്ള ആർ.ആർ.ടി ടീം കൊണ്ടുവന്ന ബ്രസൂക്ക എന്ന തോക്കാണ് ബോംബ് പൊട്ടുന്ന പോലെയുള്ള ശബ്ദം കൊണ്ട് ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റിയത്.
ബ്രസൂക്ക പ്രയോഗിക്കുമ്പോൾ കാട്ടാനകൾ പ്രാണഭയത്താൽ ഉൾക്കാട്ടിലേക്ക് ഓടി രക്ഷപെടുമെന്നാണ് വനം വകുപ്പ് അധികൃതരുടെ അവകാശവാദം.ഉരുക്ക് കൊണ്ടുള്ള കുഴലും പിടുത്തവുമാണ് ബ്രസൂക്ക. ഇതിൽ വെടിക്കെട്ടിന് ഉപയോഗിക്കുന്ന മുകളിലേക്ക് ഉയർന്നുപൊങ്ങി പൊട്ടുന്ന പടക്കം വച്ച് തിരികൊളുത്തും. പടക്കം നേരെ മുകളിലേക്ക് ഉയർന്നു പൊട്ടും. ബ്രസൂക്ക എന്ന കുഴലിലാവുമ്പോൾ എത് ദിശയിലേക്കും ആവശ്യാനുസരണം പ്രയോഗിക്കാം. വേഗത്തിൽ മൂളലുമായി ഉഗ്രശബ്ദത്തിൽ പൊട്ടുന്നതോടെ ആന ഓടി രക്ഷപെടും. വന്യമൃഗ ശല്യം വർദ്ധിക്കുമ്പോൾ വയനാട്ടിൽ വനപാലകർ ഉൾപ്പെടെയുള്ളവർ ബ്രസൂക്ക പ്രയോഗിക്കാറുണ്ടെന്ന് പറയുന്നു. അതേസമയം കാട്ടാനകളെ തുരത്താനിറങ്ങിയ ആദ്യദിനത്തിൽ വയനാട്ടിൽ നിന്നെത്തിയ റാപ്പിഡ് റെസ്‌പോൺസ് ടീമംഗത്തിന് ആനയുടെ അടിയേറ്റ് പരിക്കേറ്റതോടെ താത്കാലികമായി ഉദ്യമം നിറുത്തിയിരുന്നു. ഇന്നലെ ദൗത്യം വീണ്ടും പുനരാരംഭിക്കാനിരുന്നത് കനത്തമഴയെ തുടർന്ന് മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |