റാന്നി: നായയുടെ കടിയേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ പെരുനാട് ചേത്തലപ്പടി ഷീനാഭവനിൽ അഭിരാമി (12) മരിച്ചത് തലച്ചോറിലെ അണുബാധയെ തുടർന്നാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. കുട്ടിക്ക് പേവിഷബാധ ഏറ്റിരുന്നതായി പൂനെ വൈറോളജി ലാബിലെ പരിശോധനയിൽ സ്ഥിരീകരിച്ചുവെന്നും വ്യക്തമാക്കി. കണ്ണിലെ മുറിവിൽ നിന്നാണ് തലച്ചോറിൽ അണുബാധ ഉണ്ടായത്.
അഭിരാമിയുടെ സംസ്കാരം ഇന്നുരാവിലെ 11.30ന് വീട്ടുവളപ്പിൽ നടക്കും. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ, സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ഡോ. ടി.എം തോമസ് ഐസക് എന്നിവർ ഇന്നലെ അഭിരാമിയുടെ വീട്ടിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചു.
ആശുപത്രിക്കെതിരെ
മാതാപിതാക്കൾ
നായയുടെ കടിയേറ്റതിനെത്തുടർന്ന് അഭിരാമിയെ ആദ്യം പ്രവേശിപ്പിച്ച പെരുനാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ഒരു ചികിത്സയും ലഭിച്ചില്ലെന്ന് മാതാപിതാക്കളായ ഹരീഷും രജനിയും കുറ്റപ്പെടുത്തി. രാവിലെ 7.30ന് എത്തിക്കുമ്പോൾ ഡോക്ടർ ഇല്ലായിരുന്നു. മുറിവ് വൃത്തിയാക്കുകപോലും ചെയ്തില്ല. തുടർന്ന് പൊലീസ് ഏർപ്പെടുത്തിയ ഒാട്ടോറിക്ഷയിലാണ് പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. അപ്പോഴേക്കും സമയം പത്ത് കഴിഞ്ഞിരുന്നുവെന്നും അവർ പറഞ്ഞു. എന്നാൽ, ചികിത്സാപ്പിഴവില്ലെന്ന് കുടുംബാരോഗ്യ കേന്ദ്രം അധികൃതർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |