പാലക്കാട്: സ്‌കൂട്ടർ യാത്രക്കാരിയെ അപായപ്പെടുത്തുംവിധം സ്വകാര്യ ബസ് മരണപ്പാച്ചിൽ നടത്തിയതിന് ഡ്രൈവർക്കും കണ്ടക്ടർക്കും പട്ടാമ്പി ജോയിന്റ് ആർ.ടി.ഒ കാരണം കാണിക്കൽ നോട്ടീസ് നൽകി.
ലൈസൻസ് റദ്ദാക്കാതിരിക്കാൻ ഇരുവരും ഏഴ് ദിവസത്തിനകം വിശദീകരണം നൽകണം. പരിശോധനയ്ക്കായി ബസ് ജോയിന്റ് ആർ.ടി.ഒ ഓഫീസിൽ ഹാജരാക്കാൻ ഉടമയ്ക്ക് നിർദേശം നൽകി. വേഗപ്പൂട്ട് അടക്കമുള്ള നിബന്ധനകൾ പാലിച്ചിട്ടുണ്ടോ എന്ന് നോക്കും. പാലക്കാട് -ഗുരുവായൂർ റൂട്ടിൽ പരിശോധന കർശനമാക്കാനും തീരുമാനിച്ചിട്ടുണ്ട്. നേരത്തേയും മൂന്നോ നാലോ തവണ സമാന അനുഭവം ഉണ്ടായതായി ബസ് തടഞ്ഞിട്ട പെരുമണ്ണൂർ സ്വദേശി സാന്ദ്ര വെളിപ്പെടുത്തി.
ചൊവ്വാഴ്ച രാവിലെ ചാലിശ്ശേരിക്ക് സമീപമാണ് ബസ് തടഞ്ഞിട്ട് സാന്ദ്ര പ്രതിഷേധിച്ചത്. ജീവനക്കാരോട് കയർക്കുന്ന വീഡിയോ മാദ്ധ്യമങ്ങളിൽ വലിയ വാർത്തയായതോടെയാണ് മോട്ടോർ വാഹന വകുപ്പ് ഇടപെട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |