തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിലും കടം വാങ്ങിയും, അത്യാവശ്യമല്ലാത്ത ചെലവുകൾ മാറ്റിവച്ചും പണം കണ്ടെത്തി സംസ്ഥാനത്ത് ഓണാഘോഷം സർക്കാർ കെങ്കേമമാക്കി. കെ.എസ്.ആർ.ടി.സി.ക്ക് പെൻഷനും, ശമ്പളത്തിനുമായി 300 കോടിയുടെ സഹായം, സംസ്ഥാനത്തെ 90 ലക്ഷത്തോളം കുടുംബങ്ങൾക്ക് സൗജന്യ ഭക്ഷ്യ ഓണക്കിറ്റ്,
60 ലക്ഷം പേർക്ക് 3200 രൂപ സാമൂഹ്യ ക്ഷേമ പെൻഷൻ,അഞ്ചര ലക്ഷത്തോളം തൊഴിലുറപ്പ് തൊഴിലാളികൾക്ക് ആയിരം രൂപ വീതം ഓണം അലവൻസ് , പൂട്ടിക്കിടക്കുന്ന ഫാക്ടറികളിലെ തൊഴിലാളികൾക്ക് 2000 രൂപ എക്സ് ഗ്രേഷ്യ ധനസഹായം, പൂട്ടിക്കിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികൾക്ക് പ്രത്യേക ഓണക്കിറ്റ്,
സർക്കാർ ജീവനക്കാർക്ക് 4000 രൂപ ബോണസ്, ബോണസില്ലാത്തവർക്ക്
2750 രൂപ അലവൻസ്, അഞ്ചരലക്ഷം ജീവനക്കാർക്ക് 15,000 രൂപ ഓണം അഡ്വാൻസ്, സർവീസ് പെൻഷൻകാർക്ക് 1000 രൂപ ഉത്സവബത്ത. ഇതിന് പുറമെ മാസാദ്യം ഓണമെത്തിയതിനാൽ ശമ്പളം,പെൻഷൻ വിതരണവും പൂർത്തിയാക്കി.
പതിനായിരം കോടിയോളം രൂപയുടെ ചെലവാണ് ഓണത്തിനുണ്ടായത്. ഇതിൽ പകുതിയോളം തുകയും കടം വാങ്ങിയതാണ്.
സാമ്പത്തിക,സാമൂഹ്യരംഗത്ത് ഉണർവിനും, ജനജീവിതം സാധാരണ നിലയിലെത്തുന്നതിന്
വേഗം കൂട്ടാനുമാണ് ഇത്രയും പ്രയാസപ്പെട്ട് എല്ലാവർക്കും ആനുകൂല്യങ്ങൾ നൽകിയതെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. സർക്കാർ ജീവനക്കാരുടെ ശമ്പളപരിഷ്ക്കരണം മൂലം ശമ്പള പെൻഷൻ ചെലവിൽ 30 ശതമാനം വർദ്ധനയുണ്ടായി. കേന്ദ്രസർക്കാർ ഗ്രാൻഡുകൾ വെട്ടിക്കുറച്ച. ജി.എസ്.ടി. നഷ്ടപരിഹാരവും നിലച്ചു.വായ്പാ ലഭ്യതയും വെട്ടിക്കുറച്ചു. എന്നിട്ടും ഈ ഓണക്കാലത്ത് കേരളത്തിലെ എല്ലാ കുടുംബങ്ങളിലും സർക്കാരിന്റെ സഹായങ്ങൾ സമയബന്ധിതമായി എത്തിക്കാനായത് വിജയമാണെന്ന് മന്ത്രി ബാലഗോപാൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |