തിരുവനന്തപുരം: സ്‌കൂൾ വിദ്യാർത്ഥിനിക്ക് അശ്ലീല സന്ദേശമയച്ച പ്ലസ്ടു അദ്ധ്യാപകൻ അറസ്റ്റിലായി. വെമ്പായം നെടുവേലി ഇടുക്കുംതല എസ്.എൽ. ഭവനിൽ ജയകുമാറിനെയാണ് മെഡിക്കൽ കോളേജ് പൊലീസ് പിടികൂടിയത്. വിദ്യാർത്ഥിനിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
വാട്‌സ്ആപ്പ് വഴി നിരവധി തവണ അശ്ലീല സന്ദേശം അയച്ചതിന് തുടർന്ന് വിദ്യാർത്ഥിനി സ്‌കൂൾ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തുകയും പൊലീസിൽ പരാതി നൽകുകയുമായിരുന്നു. കേസെടുത്തതോടെ ജയകുമാർ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത ശേഷം മുങ്ങി. വർക്കലയിലുള്ള ഭാര്യവീട്ടിൽ നിന്നാണ് ഇയാൾ അറസ്റ്റിലായത്. ജയകുമാറിനെതിരെ നേരത്തെയും സമാന ആരോപണങ്ങൾ ഉയർന്നിരുന്നു.
അദ്ധ്യാപികയുടെ പരാതിയിൽ ഇയാൾക്കെതിരെ ഹയർ സെക്കൻഡറി ഡയറക്ടറേറ്റിന്റെ അന്വേഷണം നടക്കുന്നുണ്ടെന്നും മറ്റ് അദ്ധ്യാപകർ പറഞ്ഞു. മെഡിക്കൽ കോളേജ് ഇൻസ്‌പെക്ടർ പി. ഹരിലാലിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർമാരായ പ്രശാന്ത് സി.പി, പ്രിയ, സീനിയർ സി.പി.ഒമാരായ രഞ്ജിത്ത്, അനിൽകുമാർ, ബിമൽ മിത്ര, ബിനു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്‌തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |