ഇടുക്കി: യുവതിയെ ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഏലപ്പാറ ഹെലിബറിയ വാഴപ്പറമ്പിൽ കുട്ടപ്പൻ- ചിന്നമ്മ ദമ്പതികളുടെ മകളും വളകോട് പുത്തൻവീട്ടിൽ ജോബിഷിന്റെ ഭാര്യയുമായ എം കെ ഷീജ (27) ആണ് മരിച്ചത്. പത്തുമാസം മുൻപായിരുന്നു ജോബിഷിന്റെയും ഷീജയുടെയും വിവാഹം. മരണത്തിൽ യുവതിയുടെ ബന്ധുക്കൾ ദുരൂഹത ആരോപിക്കുന്നു.
ജോബിഷ് മദ്യപിച്ചെത്തി മർദ്ദിച്ചിരുന്നതായും ജോബിഷിന്റെ മാതാപിതാക്കൾ വഴക്കിട്ടിരുന്നതായും ഷീജ പറഞ്ഞിരുന്നതായി സഹോദരൻ അരുൺ പറഞ്ഞു. ജീവിതം മടുത്തതായി ഷീജ ചില സുഹൃത്തുക്കളോട് പറഞ്ഞിരുന്നുവെന്നും അരുൺ ആരോപിക്കുന്നു.
ഓണത്തിന് മുൻപായി രണ്ടാഴ്ച ഷീജ സ്വന്തം വീട്ടിൽവന്നു നിന്നിരുന്നു. പിന്നാലെ ബന്ധുക്കൾക്കൊപ്പം ഏലപ്പാറയ്ക്ക് പോയ ഷീജയെ ജോബിഷ് എത്തി കൂട്ടിക്കൊണ്ടുപോയി. തിരുവോണ ദിവസം ഉച്ചയ്ക്ക് ജോബിഷും ഷീജയും ഹെലിബറിയയിലെ വീട്ടിൽ എത്തിയെങ്കിലും വൈകിട്ട് വീട്ടിലേയ്ക്ക് മടങ്ങി.
ഇന്നലെ രാത്രി ഒൻപതരയ്ക്ക് ശേഷം ജോബിഷ് വിളിച്ചതിന് പിന്നാലെ അരുൺ ജോബിഷിന്റെ വീട്ടിലെത്തിയപ്പോൾ ഷീജയെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയെന്നാണ് അറിയിച്ചത്. തുടർന്ന് ആശുപത്രിയിൽ എത്തിയപ്പോഴാണ് മരണവിവരം അറിയുന്നത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേയ്ക്ക് മാറ്റിയിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |