മുംബയ്: വിഭജനത്തിന്റെ 75 വർഷങ്ങൾക്ക് ശേഷം വൃദ്ധനായ സഹോദരനും പാകിസ്ഥാനിൽ കഴിയുന്ന സഹോദരിയും കണ്ടുമുട്ടി. പാകിസ്ഥാൻ പഞ്ചാബിലെ കർത്താർപൂരിലെ ദർബാർ സാഹിബ് ഗുരുദ്വാരയിലാണ് കൂടിക്കാഴ്ച നടന്നത്. ഇന്ത്യ പാക് വിഭജന സമയത്ത് പാകിസ്ഥാനിലേക്ക് കുടിയേറിയ മുസ്ലിം കുടുബം ഉപേഷിച്ച അമർജിത്ത് സിംഗിനെ 1947ൽ ഒരു സിഖ് കുടുംബം ദത്തെടുത്ത് വളർത്തുകയായിരുന്നു. ഒപ്പം ഉപേഷിക്കപ്പെട്ട സഹോദരി മരണമടഞ്ഞു. അമർജിത്തിന്റെ മാതാപിതാക്കൾക്ക് പാകിസ്ഥാനിൽ ജനിച്ച മകളാണ് കുൽസൂം അഖ്തർ (65).ഇന്ത്യയിൽ ഉപേഷിക്കേണ്ടി വന്ന മക്കളെ കുറിച്ചോർത്ത് അമ്മ എന്നും വിലപിച്ചിരുന്നത് കുൽസും ഓർക്കുന്നു. കുറച്ചു വർഷങ്ങൾക്കു മുമ്പ് ഇവരുടെ പിതാവിന്റെ സുഹൃത്ത് പാകിസ്ഥാനിലെത്തുകയും കുൽസുമിനെ കാണുകയും ചെയ്തു. ഇന്ത്യയിലെ മക്കളുടെ വിവരവും അവിടുത്തെ വീടിന്റെ മേൽവിലാസവും അവർ അയാൾക്ക് നൽകി. തുടർന്ന് അദ്ദേഹം നടത്തിയ അന്വേഷണത്തിൽ മകൾ മരിച്ചതായും മകൻ ജീവിച്ചിരുപ്പുള്ളതായും അറിഞ്ഞു.സഹോദരന്റെ വിവരങ്ങൾ ലഭിച്ചതോടെ കുൽസൂം അമർജിത്തിനെ വാട്ട്സ്ആപ്പിൽ ബന്ധപ്പെടുകയും കാണാൻ തീരുമാനിക്കുകയുമായിരുന്നു. വീൽചെയറിൽ വാഗാ അതിർത്തി കടന്ന് സഹോദരിയെ കാണാൻ അദ്ദേഹം എത്തി. കുൽസൂമിനെ കൂടാതെ മൂന്നു സഹോദരൻമാർ കൂടി ഉള്ളതായി അറിഞ്ഞെന്നും ഒരിക്കലും യഥാർത്ഥ സഹോദരങ്ങളെ കാണാൻ ആകും എന്ന് കരുതിയതല്ലെന്നും തങ്ങളെപ്പോലെ എത്രയോ കുടുബങ്ങൾ വിഭജന സമയത്ത് പിരിഞ്ഞിട്ടുണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു.കുൽസൂമിനെ ഇന്ത്യയിലെ തന്റെ കുടുംബത്തെ കാണാൻ ക്ഷണിക്കുകയും ചെയ്തു അമർജിത്ത് സിംഗ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |