തിരുവനന്തപുരം: കേന്ദ്രാനുമതികളെല്ലാം ലഭിച്ചെങ്കിലും സംസ്ഥാനതലത്തിലെ ചില നടപടികളിലെ കാലതാമസം കാരണം ജൂൺ 30ന് തുടങ്ങുമെന്ന് പ്രഖ്യാപിച്ചിരുന്ന കെ- ഫോൺ (കേരള ഫൈബർ ഒപ്റ്റിക്കൽ നെറ്റ് വർക്ക്) സൗജന്യ ഇന്റർനെറ്റ് പദ്ധതി ഒരു മാസംകൂടി വൈകും.
ഇതുവരെ പൂർത്തിയായവ വച്ച് സ്വപ്ന പദ്ധതി തുടങ്ങാനാണ് സർക്കാർ നീക്കം.
പദ്ധതി പ്രകാരം നിർദ്ധന കുടുംബങ്ങളിൽ സൗജന്യ ഇന്റർനെറ്റ് സേവനം ലഭ്യമാക്കാൻ, അർഹരായ ഗുണഭോക്താക്കളുടെ പട്ടിക ഈ മാസം 20ന് മുമ്പ് ലഭ്യമാക്കാൻ തദ്ദേശസ്ഥാപനങ്ങൾക്ക് കർശന നിർദ്ദേശം നൽകി. അത് കിട്ടിയാലേ ഇവരുടെ വീടുകളിലേക്ക് കണക്ഷൻ നൽകാനുള്ള ടെൻഡർ വിളിച്ച് കരാർ നൽകാനാകൂ. സൗജന്യ ഇന്റർനെറ്റ് സേവനം നൽകുന്നതിനുള്ള ചെലവിനത്തിൽ സേവനദാതാക്കൾക്ക് 2.08 കോടിരൂപ കൈമാറാനുള്ള ഉത്തരവിറക്കാനും ഈ നടപടികൾ പൂർത്തിയാക്കണം. ഫൈബർ ഒപ്റ്റിക്കൽ സംവിധാനം ഇന്റർനെറ്റ് സേവന കമ്പനികൾക്ക് വാടകയ്ക്ക് നൽകാനുള്ള അനുമതിയും നൽകേണ്ടതുണ്ട്. ഇതെല്ലാം പൂർത്തിയായാൽ 26,000 സർക്കാർ ഓഫീസുകളിലും 14,000 വീടുകളിലുമായി കെ- ഫോൺ തുടങ്ങാനാകും.
ലക്ഷ്യം, നിലവിലെ സ്ഥിതി
ചെലവ് 1516.76കോടി
ഇതുവരെ ചെലവിട്ടത് 476.41കോടി
മൊത്തം 20ലക്ഷം വീടുകളിൽ സൗജന്യ ഇന്റർനെറ്റ്
ആദ്യഘട്ടത്തിൽ 14000 വീടുകളിൽ
കേബിൾ വലിക്കേണ്ടത് 30,157 കി. മീറ്റർ
ഇതുവരെ പൂർത്തിയായത് 20,000കിലോമീറ്റർ
72 പോയിന്റുകളിൽ (8000കി.മീറ്റർ)
കേബിളിടാൻ റെയിൽവേ അനുമതി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |