SignIn
Kerala Kaumudi Online
Friday, 19 April 2024 5.44 PM IST

ഓണം വാരാഘോഷത്തിന് നാളെ സമാപനം വിസ്‌മയമാകും ഘോഷയാത്ര

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഒരാഴ്‌ച നീണ്ടുനിന്ന ഓണം വാരാഘോഷങ്ങൾക്ക് സമാപനം കുറിച്ച് തലസ്ഥാനത്ത് നാളെ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന ഓണം ഘോഷയാത്ര നടക്കും. വൈകിട്ട് 5.30ന് മാനവീയം വീഥിയിൽ ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ ജില്ലയിലെ മന്ത്രിമാരായ വി. ശിവൻകുട്ടി,​ ആന്റണി രാജു,​ ജി.ആർ. അനിൽ എന്നിവർ ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്യും. കേരളത്തിന്റെ തനത് കലാരൂപങ്ങൾക്ക് പുറമേ ആയോധന,​ അനുഷ്ഠാന കലകളും വാദ്യമേളങ്ങളും വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കലാപ്രകടനങ്ങളും ഘോഷയാത്രയെ വർണാഭമാക്കും. സർക്കാർ വകുപ്പുകളുടെയും പൊതുമേഖലാസ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ 74 ഫ്ളോട്ടുകളാണ് ഘോഷയാത്രയിൽ അണിനിരക്കുക.

ഭരണനേട്ടങ്ങൾ, മിഷൻ പദ്ധതികൾ, കാരവൻ ടൂറിസം, കൃഷിവകുപ്പിന്റെ 'ഞങ്ങളും കൃഷിയിലേക്ക്' തുടങ്ങി വിവിധ വകുപ്പുകളുടെ നൂതന പദ്ധതികൾ, പുരോഗമന ആശയങ്ങളായ സ്ത്രീ സുരക്ഷ, പ്ലാസ്റ്റിക് മുക്ത കേരളം, ഭക്ഷ്യ സ്വയംപര്യാപ്തത, കേരളീയ പൈതൃകം തുടങ്ങിയ ആശയങ്ങൾ ഫ്ളോട്ടുകൾക്ക് വിഷയങ്ങളാകും.

സർക്കാർ വകുപ്പുകൾ, പൊതുമേഖല- സഹകരണ-കേന്ദ്രസർക്കാർ -സ്വകാര്യസ്ഥാപനങ്ങൾ എന്നീ വിഭാഗങ്ങളിലായാണ് ഫ്ളോട്ടുകൾ അവതരിപ്പിക്കുക. കൂടാതെ കലാരൂപങ്ങളും പ്രച്ഛന്ന വേഷങ്ങളും അഭ്യാസികളും അശ്വാരൂഢസേനയും വാദ്യമേളങ്ങളും ഘോഷയാത്ര വർണ്ണശബളമാക്കും. ഓരോ വിഭാഗത്തിലുമുള്ള വിജയികളെ നാളെത്തന്നെ പ്രഖ്യാപിക്കുകയും നിശാഗന്ധിയിലെ സമാപന ചടങ്ങിൽ പുരസ്‌കാര വിതരണം നടത്തുകയും ചെയ്യും.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള നൂറുകണക്കിന് കലാകാരൻമാരുൾപ്പെടുന്ന വ്യത്യസ്തങ്ങളായ കലാരൂപങ്ങൾ ഘോഷയാത്രയ്‌ക്ക് മാറ്റുകൂട്ടും. മതസൗഹാർദ്ദം,​ സ്ത്രീ സുരക്ഷ,​ സ്ത്രീശാക്തീകരണം,​ ലഹരിമോചനം തുടങ്ങിയ സന്ദേശങ്ങൾക്കൊപ്പം വിനോദവും വിജ്ഞ‍ാനവും പകരുന്ന ഫ്ളോട്ടുകളും നിശ്ചലദൃശ്യങ്ങളും ഘോഷയാത്രയ്ക്ക് വർണപ്പൊലിമ പകരും. മഹാപ്രളയത്തെയും കൊവിഡിനെയും അതിജീവിച്ച കേരളത്തിന്റെ ഐക്യത്തിന്റെയും കൂട്ടായ്മയുടെയും സന്ദേശമാകും ഘോഷയാത്ര. വാദ്യമേളങ്ങളുടെ അകമ്പടിയിൽ കേരളീയ വേഷം ധരിച്ച സ്ത്രീകളുടെ താലപ്പൊലി,​ മുതിർന്നവരുടെ റോളർ സ്കേറ്റിംഗ് എന്നിവയ്ക്കൊപ്പം ​നൂറോളം കലാരൂപങ്ങളും ഘോഷയാത്രയിൽ അണിനിരക്കും. ഘോഷയാത്ര കടന്നുപോകുന്ന വഴിമദ്ധ്യേ സ്റ്റാച്യൂ,​ യൂണിവേഴ്സിറ്റി,​ പാളയം തുടങ്ങി അഞ്ചിടങ്ങളിലെ വേദികളിൽ കലാപരിപാടികളുമുണ്ട്. രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷം നടക്കുന്ന ഘോഷയാത്ര കാണുന്നതിനായി ഇത്തവണ വൻ ജനാവലിയെയാണ് പ്രതീക്ഷിക്കുന്നത്. ആളുകളുടെ തിരക്ക് കണക്കിലെടുത്ത് വിപുലമായ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.